രാജസ്ഥാനില്‍ ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ നിര്‍ത്തി തലാഖ് ചൊല്ലി

234

https://youtu.be/NIR9NYWNd_w
courtesy : mathrubhumi
ജയ്പുര്‍: ഏകീകൃത സിവില്‍ കോഡും മുത്തലാഖും കഴിഞ്ഞ കുറേ കാലമായി ചര്‍ച്ചാ വിഷയമാണ്. ഫോണിലൂടെയും അല്ലാതെയുമുള്ള ഒരു പാട് വിവാഹ മോചന വാര്‍ത്തകള്‍ നമ്മള്‍ നിത്യേന കേള്‍ക്കാറുണ്ട്. എന്നാല്‍ ഒരാള്‍ തന്റെ ഭാര്യയെ നടു റോഡില്‍ വെച്ച്‌ തലാഖ് ചൊല്ലി. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം.

ജോധ്പുര്‍ ഭായി ദൂജ് സ്വദേശി ഇര്‍ഫാനാണ് ഭാര്യ ഫറായെ നടു റോഡില്‍ വെച്ച്‌ മൊഴി ചൊല്ലിയത്. തികച്ചും നാടകീയമായായി വീടിനടുത്ത റോഡില്‍ നിര്‍ത്തിയായിരുന്നു തലാഖ് ചൊല്ലല്‍. 10 വര്‍ഷം മുമ്ബാണ് ഇര്‍ഫാനും ഫറയും വിവാഹിതരായത്. വിവാഹ ശേഷം അഞ്ച്വര്‍ഷത്തോളം ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. നീണ്ട കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കുമൊടുവിലാണ് ഇവര്‍ക്ക് നാലു വര്‍ഷം മുമ്ബ് ഒരു പെണ്‍കുഞ്ഞു ജനിച്ചത്. കുഞ്ഞില്ലാത്തതിനാല്‍ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വന്ന ഫറാഹിന് മകളുടെ ജനനം ഒരു ആശ്വാസമായിരുന്നു. എന്നാല്‍ മകള്‍ ജനിച്ചതോടെ ജീവിതം നല്ലനിലയിലാകുമെന്ന് കരുതിയ ഫറായെ പക്ഷെ വീണ്ടും വിധി തോല്‍പ്പിച്ചു. മകളുടെ ജനനത്തിന് ശേഷം ഭര്‍തൃവീട്ടുകാരുടെ പെരുമാറ്റം വളരെ ക്രൂരമായിരുന്നെന്ന് ഫറാ തന്നെ പറയുന്നു. അതുവരെ മാനസിക പീഡനം മാത്രം സഹിച്ചാല്‍ മതിയായിരുന്നു എങ്കില്‍ പിന്നീടങ്ങോട്ട് ഫറയ്ക്ക് ശാരീരിക പീഡനങ്ങളും ഏല്‍ക്കേണ്ടി വന്നു. തങ്ങള്‍ക്ക് മകളെയല്ല മകനെയാണ് വേണ്ടത് എന്നായിരുന്നു ഇര്‍ഫാന്റേയും കുടുംബത്തിന്റേയും ആവശ്യം. ആണ്‍കുഞ്ഞ് വേണമെന്ന് പറഞ്ഞ് കഴിഞ്ഞ നാലുവര്‍ഷം ഫറായെ നിരന്തരം പീഡിപ്പിച്ചു കൊണ്ടേയിരുന്നു. ആണ്‍കുട്ടി ജനിക്കാത്തതാണ് വിവാഹ മോചനത്തിന് കാരണമായി പറയുന്നുത്. എന്നാല്‍ ഫറ വീട്ടുകാരുമായി നല്ലസ്വരത്തിലായിരുന്നില്ല അതുകൊണ്ടാണ് ബന്ധം ഉപേക്ഷിച്ചതെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. കഴിഞ്ഞ ദിവസം ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഫറയെ വീട്ടുകാര്‍ പുറത്താക്കി. തൊട്ടു പിന്നാലെയെത്തിയ ഭര്‍ത്താവ് നടുറോഡില്‍ വെച്ച്‌ വിവാഹബന്ധം വേര്‍പ്പെടുത്തിയാതായി അറിയിക്കുകയും ചെയ്തു. എന്നാല്‍ വഴിയില്‍ വെച്ച്‌ ഭര്‍ത്താവ് തലാഖ് എന്നു പറഞ്ഞതു കൊണ്ടു മാത്രം താന്‍ വിവാഹ മോചനത്തിന് തയ്യാറല്ലെന്ന നിലാപാടിലാണ് ഫറ

NO COMMENTS

LEAVE A REPLY