സൂര്യാഘാതമേറ്റ് രണ്ടുപേർ മരിച്ചു ; അങ്കണവാടി, പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്‌ചത്തേയ്ക്ക് നിർത്തിവയ്ക്കാൻ തീരുമാനം

18

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ടുപേർ മരിച്ചു. അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്‌ചത്തേയ്ക്ക് നിർത്തി വയ്ക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു.കേരളത്തിലെ വിവിധ ജില്ലകളിൽ അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യത്തിൽ ഉഷ്‌ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.

പാലക്കാട് എലപ്പുള്ളി സ്വദേശി ലക്ഷ്‌മി(90), മാഹി പന്തയ്ക്കൽ സ്വദേശി വിശ്വനാഥൻ(53) എന്നിവരാണ് സൂര്യാഘാതമേറ്റ് മരിച്ചത്. ലക്ഷ്‌മിയെ ശനിയാഴ്ച വൈകീട്ട് കനാലിൽ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്. ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരിച്ചു. ശരീര ത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നെങ്കിലും മരണകാരണമെന്തെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തി ലാണ് മരണകാരണം സൂര്യാഘാതമാണെന്ന് തിരിച്ചറിഞ്ഞത്. മാഹി സ്വദേശി വിശ്വനാഥൻ സൂര്യാഘാതമേറ്റ് ചികിത്സയിലിരിക്കേയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് കിണറ് പണിയെടുക്കുന്നതിനിടെയാണ് വിശ്വനാഥന് സൂര്യാഘാതമേറ്റത്.

ചൂട് കൂടിയ സാഹചര്യത്തിൽ നേരത്തേ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്ന് ജില്ലകളിൽ ഉഷ്ണ‌തരംഗ മുന്നറിയിപ്പ് നൽകിയിരുന്നു.കൊല്ലം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ 2024 ഏപ്രിൽ 27, 28 തീയതികളിൽ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കു മെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്‌ത്തേയ്ക്ക് നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ നിർദേശം അനുസരിച്ചാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിച്ചുനൽകും.

NO COMMENTS

LEAVE A REPLY