ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഒരു വനിത അംഗത്തിന് വാട്സാപ്പിലൂടെ അയച്ച നഗ്നചിത്രം നമ്പര്‍ മാറിയതിനെ തുടര്‍ന്ന് മറ്റൊരു വാട്സാപ്പ് ഗ്രൂപ്പില്‍

254

കൊച്ചി: ലോക്കല്‍ കമ്മിറ്റിയിലെ ഒരു വനിത അംഗത്തിന് വാട്സാപ്പിലൂടെ അയച്ച നഗ്നചിത്രം നമ്പര്‍ മാറിയതിനെ തുടര്‍ന്ന് മറ്റൊരു വാട്സാപ്പ് ഗ്രൂപ്പിലേക്ക് എത്തിയതാണ് കലാപത്തിന് തുടക്കമായത്. നടപടിയാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതോടെ ജില്ലാ സെക്രട്ടറി പി.രാജീവിന്‍റെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കുകയാണ്. ലോക്കല്‍ കമ്മിറ്റി ശ്രമിച്ചിട്ട് പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് പ്രശ്നം ഏരിയ കമ്മിറ്റിയില്‍ എത്തിയത്. സി.പി.എം മുടക്കുഴ ലോക്കല്‍ സെക്രട്ടറിക്കെതിരെയാണ് പരാതി. ഒരാഴ്ച മുന്‍പാണ് സംഭവത്തിന്‍റെ തുടക്കം. സെക്രട്ടറി സ്വന്തം നഗ്നചിത്രം കമ്മിറ്റിയിലെ ഒരു വനിതാ അംഗത്തിന് അയച്ചുനല്‍കിയിരുന്നു. നമ്പര്‍ മാറിയതോടെ ‘ത്രിവേണി’ എന്ന പേരിലുഫള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിലാണ് ചിത്രമെത്തിയത്. 242 അംഗങ്ങളുള്ള ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ചിത്രം ലഭിച്ചതോടെ മിനിറ്റുകള്‍ക്കുള്ളില്‍ നാട്ടിലെങ്ങും പ്രചരിച്ചു. സി.പി.എം നേതൃത്വം ഇടപെട്ട് ഈ ഗ്രൂപ്പ് തന്നെ നിര്‍ത്തലാക്കിയെങ്കിലും നേതാവിന്‍റെ ചിത്രം അണികളുടെ കൈകളില്‍ ഇപ്പോഴും ഭദ്രമാണ്.
അതേസമയം, ഖേദപ്രകടനം നടത്തി തലയൂരാനുള്ള ശ്രമത്തിലാണ് ലോക്കല്‍ സെക്രട്ടറിയുടെ ശ്രമം. തനിക്ക അബദ്ധം പിണഞ്ഞതാണെന്നും ജാഗ്രതക്കുറവ് മൂലം ചിത്രം മാറിപ്പോയതാണെന്നുമാണ് ലോക്കല്‍ സെക്രട്ടറിയുടെ നിലപാട്. വനിത അംഗത്തിന്‍റെ പേരിനൊപ്പം ത്രിവേണി എന്നു കൂടി ചേര്‍ത്തായിരുന്നു മൊബൈലില്‍ സേവ് ചെയ്തിരുന്നത്. രാത്രിയില്‍ ചിത്രം അയച്ചപ്പോള്‍ ത്രിവേണി ഗ്രൂപ്പിലേക്ക് പോവുകയായിരുന്നുവെന്ന് സെക്രട്ടറി കുറ്റസമ്മതം നടത്തി. സംഭവത്തിനു ശേഷം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ 12 പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ അഞ്ചു പേരും സെക്രട്ടറി തത്സഥാനത്തുനിന്ന് മാറണമെന്ന് ആവശ്യമുന്നയിച്ചു. ഇവിടെ പരിഹാരം ഉണ്ടാവാതെ വന്നതോടെയാണ് പ്രശ്നം ഏരിയ കമ്മിറ്റിയില്‍ എത്തുന്നത്.

NO COMMENTS

LEAVE A REPLY