ന്യൂഡൽഹി: ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലേക്ക്. ആകെയുള്ള 270 സീറ്റിൽ 185ലധികം സീറ്റുകളിൽ ബിജെപി ലീഡു ചെയ്യുകയാണ്. മൂന്നു മുനിസിപ്പാലിറ്റികളിലും ബിജെപി ലീഡ് ചെയ്യുന്നു. ഇതോടെ തുടർച്ചയായ മൂന്നാം തവണയും ഡൽഹി കോർപറേഷൻ ബിജെപി തന്നെ ഭരിക്കുമെന്ന് ഉറപ്പായി. അതേസമയം, രണ്ടാം സ്ഥാനത്തിനായി ശക്തമായ മൽസരമാണ് നടക്കുന്നത്. 41 സീറ്റുമായി കോൺഗ്രസാണ് ഇപ്പോൾ രണ്ടാമത്. 35 സീറ്റുമായി ആം ആദ്മി പാർട്ടി തൊട്ടുപിന്നിലുണ്ട്. നഗരത്തിലെ 35 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. എക്സിറ്റ്പോൾ ഫലങ്ങൾ ബിജെപിക്കാണ് സാധ്യത കൽപ്പിച്ചിരുന്നത്. ബിജെപി 200ൽ അധികം സീറ്റുകൾ നേടുമെന്നാണ് പ്രവചനങ്ങൾ. കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്, ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ 54 ശതമാനം പേര്‍ വോട്ടുചെയ്തു. 2012 ലെ തിരഞ്ഞെടുപ്പില്‍ 272 ല്‍ 138 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.