ക്രിമിനല്‍ പശ്ചാത്തലമുളള കുടിയേറ്റക്കാരെ പുറത്താക്കും : ട്രംപ്

190

ക്രിമിനല്‍ പശ്ചാത്തലമുളള കുടിയേറ്റക്കാരെ കാത്തിരിക്കുന്നത് ജയിലാണെന്ന് ട്രംപ്. മെക്സിക്കന്‍ അഭയാര്‍ത്ഥികളെ തടയാന്‍ അതിര്‍ത്തിയില്‍ വേലികെട്ടുമെന്നും ട്രംപ് പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നയം വ്യക്തമാക്കിയത്തെ രഞ്ഞെടുപ്പിന്‍റെ പ്രചാരണ വേളയിലും സംവാദത്തിലും ട്രംപ് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട കുടിയേറ്റ നിയമങ്ങളില്‍ ഒന്നുകൂടി ആധികാരികമാവുകയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്. കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ഇനി നല്ല നാളുകളാവില്ലെന്ന് ഒര്‍മ്മിച്ചിച്ച ട്രംപ്, ആദ്യം ലക്ഷ്യമിടുന്നത് ക്രിമിനല്‍ പശ്ചാത്തലമുളളവരെയെന്നും വ്യക്തമാക്കി. മെക്സിക്കോ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലെത്തിയവരില്‍ ഭൂരിഭാഗവും ലഹരി മാഫിയ, അധോലോക ബന്ധം തുടങ്ങിയ പശ്ചാത്തലമുളളവരാണ്. ആദ്യഘട്ടമെന്ന നിലയില്‍ 30 ലക്ഷം പേരെ നോട്ടമിട്ടെന്ന് നിയുക്ത അമേരിക്കല്‍ പ്രസിഡന്റ്. ഇവരെ ഒന്നുകില്‍ എന്നന്നേക്കുമായി നാടുകടത്തേണ്ടിവരും. അല്ലെങ്കില്‍ ജയിലിലിടും. ട്രംപ് വ്യക്തമാക്കുന്നു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന വാഗ്ദാനത്തിനും ട്രംപ് അഭിമുഖത്തില്‍ വിശദീകരണം നല്‍കുന്നുണ്ട്. അമേരിക്കയിലേക്ക് കുറ്റകൃത്യങ്ങള്‍ കയറ്റി അയക്കുന്ന മെക്സിക്കോയെ മാറ്റി നിര്‍ത്താന്‍ അതിര്‍ത്തിയില്‍ മുളളുവേലി തീര്‍ക്കും. ഒബാമ കെയര്‍ നടപ്പാക്കുമെന്ന് പറഞ്ഞ് കയ്യടിനേടിയ ട്രംപിന് പുതിയ പ്രഖ്യാപനങ്ങള്‍ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍ . അതേസമയം അമേരിക്കയില്‍ ട്രംപ് വിരുദ്ധ പ്രചാരണങ്ങളും ഒപ്പുശേഖരണവും തുടരുകയാണ്. ട്രംപിനെ തിരസ്കരിക്കാന്‍ ഒപ്പിട്ടുനല്‍കിയവര്‍ 35 ലക്ഷത്തോളമെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

NO COMMENTS

LEAVE A REPLY