പനീര്‍ശെല്‍വത്തിന്‍റെ പ്രസ്താവന മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിന്റെ നിരാശ : എഡിഎംകെ

313

ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്‍റെ പ്രസ്താവന അബദ്ധമെന്നു എഡിഎംകെ നേതൃത്വം. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനെ തുടര്‍ന്നുള്ള പനീര്‍ശെല്‍വത്തിന്‍റെ നിരാശ മാത്രമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും എഡിഎംകെ വക്താവ് അപ്സര റെഡ്ഡി വ്യക്തമാക്കി. പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരാന്‍ എംഎല്‍എമാര്‍ ആഗ്രഹിക്കുന്നില്ലെന്നും അപ്സര പറഞ്ഞു.
അതേമസയം, പനീര്‍ശെല്‍വത്തെ പിന്തുണച്ച്‌ ബിജെപി രംഗത്തെത്തി. പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് പാര്‍ട്ടി എംഎല്‍എമാരാണെന്നും അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ തീരുമാനം തമിഴ്നാടിനു ഗുണകരമാണെന്നും ബിജെപി നേതാവ് ടി.സൗന്ദര്‍രാജന്‍ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളില്‍ അദ്ദേഹം സംസ്ഥാനത്തെ മികച്ച രീതിയില്‍ നയിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പനീര്‍ശെല്‍വത്തിന്‍റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് എഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല പോയസ് ഗാര്‍ഡനില്‍ എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY