മേയർക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

20

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ നൽകിയ പരാതിയിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും കേസെടുക്കാത്ത കൻൻ്റോൺമെന്റ് എസ്.എച്ച്.ഒയ്ക്കെതിരെയും മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറും കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ട‌റും അന്വേഷണം നടത്തി ഒരാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണ മെന്ന് മുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥാണ് ഉത്തരവിട്ടത്. മേയ് ഒമ്പതിന് തിരുവനന്തപുരത്തെ കമ്മിഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

നേമം സ്വദേശി എൽ.എച്ച്. യദു സമർപ്പിച്ച പരാതിയിലാണ് നടപടി. ആര്യ രാജേന്ദ്രൻ, കെ.എം. സച്ചിൻദേവ്, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ, എന്നി വർക്കെതിരെയാണ് പരാതി. ഇവർ ഏപ്രിൽ 27-ന് യദു ഓടിച്ചിരുന്ന കെ. എസ്. ആർ. ടി.സി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ അസഭ്യം പറയുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്‌തുവെന്നും യദു പരാതിയിൽ ആരോപിച്ചു. അന്ന് രാത്രി പത്തരയ്ക്ക് കന്റോൺമെന്റ്റ് എസ്.എച്ച്. ഒയ്ക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്‌തില്ല. ബസിൻ്റെ മുൻഭാഗത്തുള്ള ക്യാമറകൾ പരിശോധിച്ചാൽ നടന്നത് ബോധ്യമാവും. എന്നാൽ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തുവെന്നും യദു പരാതിയിൽ പറഞ്ഞു.

കന്റോൺമെന്റ് എസ്.എച്ച്.ഒയെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷിക്കണ മെന്നാണ് യദുവിൻ്റെ മറ്റൊരാവശ്യം. ഒന്നു മുതൽ അഞ്ചു വരെയുള്ള എതിർകക്ഷികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവ ഹണം തടസപ്പെടുത്തിയതിനും തന്നെയും യാത്രക്കാരെയും സഞ്ചരിക്കാ ൻ അനുവദിക്കാത്തതിനുമെതിരേയും അന്വേഷ ണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. യാത്രക്കാരുമായി പോകുകയാ യിരുന്ന ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയിലാണ് അന്വേഷണത്തിന് കമ്മിഷൻ ഉത്തരവിട്ടത്.

NO COMMENTS

LEAVE A REPLY