ഡോക്ടര്‍ ഓവര്‍ഡോസ് മരുന്നു നല്‍കി ആറു പേരെ കൊന്നു

281

മുംബൈ: അധിക ഡോസില്‍ മരുന്നു നല്‍കി ഡോക്ടര്‍ ആറു പേരെ കൊന്നു. മഹാരാഷ്ട്രയിലെ സതാറയിലാണു സംഭവം. മൃതദേഹങ്ങള്‍ ഫാം ഹൗസില്‍ കുഴിച്ചിട്ടു. ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. അവയവ റാക്കറ്റിനടക്കം സംഭവവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം നടക്കുന്നു.
മംഗള്‍ ജധേ എന്ന 49കാരിയായ സ്ത്രീയെ കാണാതായതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണു ഞെട്ടിക്കുന്ന കൊലപാതക കഥ പുറംലോകമറിയുന്നത്. ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുകയായിരുന്ന മംഗള്‍ ജധേയെ ഡോ. സന്തോഷ് പോള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഓവര്‍ ഡോസ് മരുന്നു നല്‍കിയാണു കൊന്നതെന്ന് ആശുപത്രിയിലെ നഴ്സായ ജ്യോതിയെ ചോദ്യം ചെയ്തതില്‍നിന്നു വ്യക്തമായി. പിന്നീടു ഡോക്ടറെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് ആറു പേരെ താന്‍ കൊലപ്പെടുത്തിയെന്നും മൃതദേഹങ്ങള്‍ തന്റെ ഫാം ഹൗസില്‍ കുഴിച്ചിട്ടെന്നും സമ്മതിച്ചത്. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്.
2003 മുതല്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ ഫാം ഹൗസില്‍നിന്നു പൊലീസ് കണ്ടെടുത്തു. എന്തിനാണ് ഇവരെ കൊലപ്പെടുത്തിയതെന്നു പൊലീസിനു വ്യക്തമായിട്ടില്ല. ഇയാള്‍ക്ക് അവയവ റാക്കറ്റുമായുള്ള ബന്ധം സംശയിക്കുന്നതിനാല്‍ ആ വഴിക്ക് അന്വേഷണം നടക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY