സാർവത്രിക വിദ്യാഭ്യാസവും സാമൂഹിക മുന്നേറ്റവും ജനസംഖ്യാ സ്ഥിരത കൈവരിക്കാൻ സഹായിച്ചുവെന്ന് മന്ത്രി വീണാ ജോർജ്

7

സാർവത്രിക വിദ്യാഭ്യാസവും സാമൂഹ്യ മുന്നേറ്റവു മെല്ലാം ജനസംഖ്യാ സ്ഥിരത കൈവരിക്കാൻ കേരളത്തെ സഹായിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിലധിഷ്ഠിതമായ പ്രവർത്തനങ്ങളി ലൂടെയാണ് ആരോഗ്യ സൂചകങ്ങളിൽ കേരളം മുന്നിലെത്തിയത്.

ഏറ്റവും കുറവ് മാതൃശിശു മരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. കുടുംബാംഗങ്ങളുടേയും പ്രത്യേകിച്ച് കുഞ്ഞുങ്ങളുടേയും അമ്മമാരുടേയും ആരോഗ്യം സംരക്ഷിക്കുന്നതിനും സന്തോഷത്തിനും അഭിവൃദ്ധിക്കുമൊക്കെ കുടുംബാസൂത്രണം എന്നുള്ളതാണ് ലോക ജനസംഖ്യാ ദിനത്തിന്റെ സന്ദേശമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ലോ കോളേജിൽ വച്ചു നടന്ന ലോക ജനസംഖ്യാ ദിനാഘോഷ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് ഘട്ടങ്ങളായാണ് ആരോഗ്യ വകുപ്പ് അവബോധ ക്യാമ്പയിൽ സംഘടിപ്പിക്കുന്നത്. ജൂൺ 27 മുതൽ ജൂലൈ 10 വരെ കുടുംബാസൂത്രണ മാർഗങ്ങളെ ക്കുറിച്ച് ദമ്പതികൾക്കും യുവജനങ്ങൾക്കും പൊതുജനങ്ങൾക്കും അറിവും അവബോധവും നൽകുന്നതായിരുന്നു ഒന്നാം ഘട്ടം.

രണ്ടാം ഘട്ടമായ ജൂലൈ 11 മുതൽ 24 വരെ നടത്തുന്ന ജനസംഖ്യാ സ്ഥിരതാ പക്ഷാചരണത്തിൽ ആവശ്യമായവർക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യമായി കുടുംബാസൂത്രണ മാർഗങ്ങൾ ഉറപ്പാക്കുന്നു.

വി.കെ. പ്രശാന്ത് എം.എൽ.എ. ലോക ജനസംഖ്യാ ദിനം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ എ. മേരി പുഷ്പം അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി സ്വാഗതവും അഡീഷണൽ ഡയറക്ടർ ഡോ. കെ.വി. നന്ദകുമാർ നന്ദിയും അറിയിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, തിരുവനന്തപുരം ഗവ. ലോ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. മീനാകുമാരി, എൻ.എസ്.എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഡോ. എൻ.എൽ. സജികുമാർ, സ്റ്റേറ്റ് എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ കെ.എൻ. അജയ് എന്നിവർ ആശംസകൾ അറിയിച്ചു.

NO COMMENTS

LEAVE A REPLY