ചരിത്ര നിർമ്മിതിയിൽ നായകൻമാർ മാത്രമല്ല നായികമാരുമുണ്ട് ; മന്ത്രി വീണാ ജോർജ്

22

കേരളത്തിന്റെ ചരിത്ര നിർമ്മിതിയിൽ നായകൻമാർ മാത്രമല്ല നായികമാരുമുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ഒട്ടേറെ സ്ത്രീകളുടെ ജീവിതങ്ങളുണ്ട്. ഓരോ പെൺകുട്ടിയേയും സ്ത്രീ യേയും സംബന്ധിച്ച് ‘പെൺ കാലങ്ങൾ’ എക്സിബിഷൻ നൽകുന്ന പ്രചോദനവും ആത്മവിശ്വാസം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. കേരളീയം 2023ന്റെ ഭാഗമായി തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വനിതാ വികസന കോർപ്പറേഷൻ സംഘടിപ്പിച്ച പെൺ കാലങ്ങൾ – വനിത മുന്നേറ്റത്തെ കുറിച്ചുള്ള എക്‌സിബിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രം വളരെ മനോഹരമായി രേഖപ്പെടുത്തുന്ന എക്സിബിഷനാണിത്. സ്ത്രീ പോരാട്ടങ്ങളുടെ, സ്ത്രീ മുന്നേറ്റങ്ങളുടെ, നേട്ടങ്ങളുടെ അടയാളപ്പെടുത്തലുകൾ ഭാവിയിലേക്ക് എങ്ങനെയായിരിക്കണം എന്നുള്ളത് സംബന്ധിച്ചുള്ള വലിയ പ്രേരണ കൂടിയാണ് ഈ പരിപാടികൾ നൽകുന്നത്. കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളേയും അതോടൊപ്പം സമസ്ത മേഖല കളിലും പോരാട്ടങ്ങളിലൂടെ മുന്നേറിയ സ്ത്രീകളേയും ലോകത്തിന് കാണാനാകും. അത് ഏത് മേഖലയിലുള്ള സ്ത്രീയെ സംബന്ധി ച്ചും പെൺകുട്ടിയെ സംബന്ധിച്ചും വ്യക്തിപരമായി ആത്മവിശ്വാസം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ സ്ത്രീ മുന്നേറ്റ-പോരാട്ട ചരിത്രം പറയുകയാണ് കേരളീയം 2023യുടെ ഭാഗമായുള്ള ‘പെൺകാലങ്ങൾ’. ചരിത്രം രേഖ പ്പെടുത്താതെ വിസ്മരിക്കപ്പെട്ടു പോയവരെ കൂടി അടയാളപ്പെടുത്തുകയാണ് ഈ പ്രദർശനം. മാറുമറയ്ക്കൽ സമരം മുതൽ തുടങ്ങുന്ന പോരാട്ട ചരിത്രം, സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകൾ, ഇതെല്ലാം ആധുനിക കേരളത്തിന്റെ നിർമ്മിതിയിൽ വഹിച്ച പങ്കിനെ ഓർമ്മപ്പെടുത്തുകയാണ് പെൺകാലങ്ങൾ.

രാഷ്ട്രീയം, സാഹിത്യം, സിനിമ, മാധ്യമം, വൈജ്ഞാനിക മേഖല, കായിക മേഖല, ശാസ്ത്ര സാങ്കേതിക രംഗം, ഭരണ നിർവഹണ രംഗം, നീതിന്യായ രംഗം തുടങ്ങി നമ്മുടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഇടപെടൽ നടത്തിയിട്ടുള്ള സ്ത്രീകളേയും അവരുടെ അസാധാരണമായ സംഭാവനകളെയും ആദരിക്കുന്നതിനോടൊപ്പം പുരോഗമന കേരളം കെട്ടിപ്പടുക്കുന്നതിൽ അവരുടെ ശക്തമായ ഇടപെടൽ സ്ഥിരീകരിക്കുകയും ഇതിന് ആക്കം കൂട്ടാനുതകുംവിധം സർക്കാറിന്റെ സ്ത്രീപക്ഷ സമീപനങ്ങൾ ഈ പെൺ വഴികളെ എങ്ങനെ ഗുണപരമായി മാറ്റി തീർത്തു എന്ന അന്വേഷണവും ഈ ദൃശ്യ വിരുന്നിന്റെ ഭാഗമായിട്ടുണ്ട്.

വെറുമൊരു ചരിത്ര വിവരണമല്ല, ശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും നേട്ടങ്ങളുടെയും ചലനാത്മകമായ ഒരു അനുഭവമായി രിക്കും ഈ പ്രദർശനം. ഫോട്ടോ എക്‌സിബിഷനും വീഡിയോ പ്രദർശനങ്ങളും സാംസ്‌കാരിക പരിപാടികളുമാണ് ഉൾപ്പെടുത്തി യിട്ടുള്ളത്. അയ്യങ്കാളി ഹാളിൽ നടക്കുന്ന പ്രദർശനം നവംബർ ഏഴ് വരെ നീണ്ടുനിൽക്കും.വനിത വികസന കോർപറേഷൻ എം.ഡി. വി.സി. ബിന്ദു, ഡോ. സജിത മഠത്തിൽ, ഡോ. ടികെ. ആനന്ദി, ഡോ. സുജ സൂസൻ ജോർജ്, പ്രൊഫ. ഉഷാ കുമാരി എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY