മാന്യതയില്ലാതെ സംസാരിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയില്‍ : പന്ന്യന്‍ രവീന്ദ്രന്‍

180

തിരുവനന്തപുരം: വൈദ്യുതമന്ത്രി എംഎം മണിയെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ദേവികുളം സബ്കളക്ടര്‍ക്കെതിരെ അസഭ്യ വര്‍ഷം ചൊരിഞ്ഞ എംഎം മണിക്കെതിരെ ആഞ്ഞടിച്ചു സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.എന്തുംവിളിച്ച് പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ മഹത്വം ഓര്‍ക്കണമെന്ന് പന്ന്യന്‍ അഭിപ്രായപ്പെട്ടു.മാന്യതയില്ലാതെ സംസാരിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്നും പന്ന്യന്‍ പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തേക്കുറിച്ച് ഒരുബോധവും ആളുകള്‍ക്കില്ല. വാര്‍ത്തകള്‍ക്ക് വേണ്ടി എന്തും വിളിച്ചുപറയും. ഓരോരുത്തരും അവര്‍ ഇരിക്കുന്ന കസേരയെ ഓര്‍ക്കേണ്ടേ. എങ്ങനെയും പ്രശസ്തി വന്നാല്‍ മതിയെന്ന് ആലോചിക്കുന്ന ആളുകളുണ്ടെങ്കില്‍ അവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. മാന്യതവിട്ടുകൊണ്ടുള്ള കളി ആരുകളിച്ചാലും അവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും. പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. മണിയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മണിയെ ഓര്‍ത്ത് കേരളം ലജ്ജിക്കേണ്ട അവസ്ഥയാണ്. ജനങ്ങള്‍ക്കും മന്ത്രിസഭയ്ക്കും അപമാനമാണെന്നും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ അഭിപ്രായപ്പെട്ടു. സ്ഥിരബുദ്ധി നഷ്ടപ്പെട്ട മണിയെ ചങ്ങലയ്ക്കിടണമെന്നും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY