നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടലിനിടെ ഒരു ഇന്ത്യന്‍ സൈനികനെ കൊല്ലപ്പെടുത്തിയ തീവ്രവാദികള്‍ ജവാന്‍റെ മൃതദേഹം വികൃതമാക്കി

193

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടലിനിടെ ഒരു ഇന്ത്യന്‍ സൈനികനെ കൊല്ലപ്പെടുത്തിയ തീവ്രവാദികള്‍ ജവാന്‍റെ മൃതദേഹം വികൃതമാക്കിയ ശേഷം രക്ഷപ്പെട്ടു. പാക് അധിനിവേശകാശ്മീരില്‍ നിന്ന് വന്ന തീവ്രവാദികളാണ് ക്രൂരകൃത്യം നടത്തിയതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ജവാനെ കൊന്ന തീവ്രവാദികള്‍ മൃതദേഹത്തിന്‍റെ മുഖം വികൃതമാക്കിയ ശേഷമാണ് തിരിച്ചു പോയത്, പാക് സൈന്യം നടത്തിയ വെടിവെപ്പിന്‍റെ മറവിലാണ് തീവ്രവാദികള്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 15 പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമെന്ന നിലയിലാണ് പാക് സൈന്യത്തിന്‍റെ പിന്തുണയോടെ തീവ്രവാദികള്‍ ഈ ക്രൂരകൃത്യം ചെയ്തതെന്നും, ഇക്കാര്യത്തില്‍ ഉചിതമായ മറുപടി ഇന്ത്യന്‍ സൈന്യം നല്‍കുമെന്നും സൈനികവക്താവ് പറഞ്ഞു. നിയന്ത്രണരേഖയില്‍ വ്യാഴാഴ്ച്ച തുടങ്ങിയ രൂക്ഷമായ വെടിവെപ്പ് വെള്ളിയാഴ്ചയും തുടരുകയാണ്. രൗജരി, സാമ്പ, അബ്ദുള്ളില്ല,ആര്‍എസ് പുര എന്നീ മേഖലകളില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച പാകിസ്താന്‍ സൈന്യം, വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണി മുതല്‍ നൗഷര,സുദ്രബാനി, പല്ലന്‍വല്ല എന്നിവിടങ്ങളില്‍ രൂക്ഷമായ ഷെല്ലാക്രമണമാണ് നടത്തുന്നത്.

NO COMMENTS

LEAVE A REPLY