ഗോവയില്‍ വിശ്വാസ വോട്ട് നടത്താന്‍ ബിജെപിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം; കോണ്‍ഗ്രസ് പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

190

ന്യുഡല്‍ഹി: ഗോവയില്‍ വിശ്വാസ വോട്ട് നടത്താന്‍ ബിജെപിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം. മറ്റെന്നാള്‍ വിസ്വാസവോട്ടെടുപ്പ് നടത്തും. ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളിയത്.
മുതിര്‍ന്ന എംഎല്‍എ പ്രോട്ടെം സ്പീക്കറാകണമെന്നും നിര്‍ദ്ദേശം നല്‍കി. അതേസമയം കോണ്‍ഗ്രസ്സിനോട് അംഗബലമുണ്ടെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ രൂപീകരിച്ചില്ലെന്നും പിന്തുണക്കുന്നവരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാത്തത് എന്തുകൊണ്ടെന്നും കോടതി ആരാഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെങ്കിലും എന്തുകൊണ്ട് ഹാജരാക്കിയില്ലെന്നും കോടതി ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകനും പാര്‍ട്ടി നേതാവുമായ അഭിഷേക് മനു സിംഗ്വിയാണ് കോണ്‍ഗ്രസിന് വേണ്ടി ഹാജരായത്. ഗോവയില്‍ 17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും കുതിരക്കച്ചവടത്തിലൂടെ ബിജെപി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു ഹര്‍ജിയിലെ പരാതി. ബിജെപിക്ക് കേവല ഭൂരിപക്ഷമായ 21 അംഗങ്ങളുടെ പിന്തുണയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY