പാക്ക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഏതു സാഹചര്യത്തിലും പ്രതികരിക്കാന്‍ പൂര്‍ണസജ്ജമാണെന്നും സൈനിക വക്താവ് ലഫ്. ജനറല്‍ അസിം സലീം ബജ്‍വ

162

ഇസ്‍ലാമാബാദ് • പാക്ക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഏതു സാഹചര്യത്തിലും പ്രതികരിക്കാന്‍ പൂര്‍ണസജ്ജമാണെന്നും സൈനിക വക്താവ് ലഫ്. ജനറല്‍ അസിം സലീം ബജ്‍വ. ജമ്മു കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് സൈനിക വക്താവിന്റെ പ്രതികരണം.പെഷാവറില്‍ ചേര്‍ന്ന സുരക്ഷായോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സലീം ബജ്‍വ. പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫിന്റെ നേതൃത്വത്തിലായിരുന്നു യോഗം. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ സുരക്ഷയും യോഗത്തില്‍ ചര്‍ച്ചയായി.ഈ മാസം 18നാണ് ഉറിയിലെ സൈനിക ക്യാംപില്‍ ഭീകരാക്രമണം ഉണ്ടായത്.19 ഇന്ത്യന്‍ സൈനികര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരരാണ് ആക്രമണത്തില്‍ പിന്നില്‍ എന്നാണ് ഇന്ത്യന്‍ നിഗമനം. ഇതോടെയാണ് നയതന്ത്രതലത്തില്‍ വീണ്ടും ഇന്ത്യ-പാക്ക് ബന്ധം വഷളായത്. ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ ഇരുവശത്തും വലിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്.അതിര്‍ത്തിയില്‍ സേനയെ കൂടുതല്‍ ശക്തമാക്കുന്ന കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നു ബജ്‍വ അറിയിച്ചു. പാക്കിസ്ഥാന്‍ കൃത്യമായ തെളിവില്ലാതെ ഒരു രാജ്യത്തെയും കുറ്റപ്പെടുത്തില്ലെന്നും ബജ്‍വ പറഞ്ഞു.

NO COMMENTS

LEAVE A REPLY