ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ച്‌ വീഴ്ത്തി ശ്വാസം മുട്ടിച്ച്‌ കൊന്നു.

27

ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ച്‌ വീഴ്ത്തി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി.ഉത്തര്‍പ്രദേശ് റായ്ബറേലി സ്വദേശി അതുല്‍ കുമാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയതിന് ശേഷം ഒരു രാത്രി ഭാര്യ മൃതദേഹത്തൊടൊപ്പം ഉറങ്ങുകയും ചെയ്തു. മക്കളോട് അച്ഛന്‍ ക്ഷീണിതനായി ഉറങ്ങുകയാണെന്നും ഉണര്‍ത്തരുതെന്നും പറഞ്ഞു.

ഭര്‍ത്താവിനെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി എന്നായിരുന്നു യുവതി പൊലീസിന് നല്‍കിയ മൊഴി.

അമിതമായി മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ മരണം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

കൊല നടത്തിയത് താനാണെന്ന് യുവതി സമ്മതിച്ച തായും പൊലീസ് വെളിപ്പെടുത്തി. ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയാണ് യുവതി. തലക്കടിച്ച്‌ വീഴ്ത്തിയ തിന് ശേഷം ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

കൊല നടത്തിയ ശേഷം ഉറങ്ങുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. ശേഷം മൃതശരീരത്തിനൊപ്പം ഒരു രാത്രി ഉറങ്ങുകയും ചെയ്തു. അച്ഛനെ ഉണര്‍ത്തരു തെന്ന് കുട്ടികളോട് പറഞ്ഞു. നേരം പുലര്‍ന്ന സമയത്ത് മൃതദേഹം വീടിന് പുറത്ത് വലിച്ചു കൊണ്ടു പോയി ഇട്ടു

മൃതദേഹം അവിടെ കിടക്കുന്നതായി രാവിലെ കണ്ടെന്ന് മറ്റുള്ളവരെ അറിയിച്ചതായും പൊലീസ് പറഞ്ഞു. അതുല്‍ മിക്കപ്പോഴും മദ്യപിച്ചെത്തി തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും ശമ്ബളം മദ്യപിക്കുന്നതിനായി ചെലവഴിക്കാറുണ്ടെന്നും അതിനാലാണ് ഇത്തരം ക്രൂരമായ നടപടിക്ക് തുനിഞ്ഞതെന്നും യുവതി പൊലിസിനോട് വെളിപ്പെടുത്തി.

NO COMMENTS