ടൈം മാഗസിന്‍റെ ‘പേഴ്സണ്‍ ഓഫ് ദ ഇയര്‍’ വോട്ടെടുപ്പില്‍ നരേന്ദ്ര മോദി മുന്നില്‍

202

ന്യൂയോര്‍ക്: ‘ടൈം’ മാഗസിന്റെ ‘പേഴ്സണ്‍ ഓഫ് ദ ഇയര്‍’ ഓണ്‍ലൈന്‍ അഭിപ്രായവോട്ടെടുപ്പില്‍ നരേന്ദ്ര മോദി മുന്നില്‍. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യു.എസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ എന്നിവരെ പിന്നിലാക്കിയാണ് മോദി മുന്നിലെത്തിയത്. 21 ശതമാനം വോട്ടോടെയാണ് മോദി മുന്നിലത്തെിയത്. ഒക്ടോബര്‍ 16ന് ഗോവ ബ്രിക്സ് ഉച്ചകോടിയില്‍ ‘പാകിസ്താന്‍ ഭീകരതയുടെ മടിത്തട്ടാണെന്ന’ മോദിയുടെ പരാമര്‍ശം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. തൊട്ടുപിന്നില്‍ 10 ശതമാനം വോട്ടോടെ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ആണ്. ബറാക് ഒബാമ(7)യും ഡോണള്‍ഡ് ട്രംപും (6) തൊട്ടുപിന്നിലുണ്ട്. വോട്ടെടുപ്പ് ഡിസംബര്‍ നാലുവരെയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വോട്ട് നില മാറിമറിയാം. വായനക്കാരുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം ടൈം മാഗസിന്‍ പത്രാധിപസമിതിയാണ് അന്തിമ തീരുമാനമെടുക്കുന്നത്.

NO COMMENTS

LEAVE A REPLY