ആവേശം ആവോളം ഉണർത്തി നെഹ്റു ട്രോഫിക്ക് തീം സോങായി

193

ആലപ്പുഴ: തുഴയുടെ താളത്തിൽ അമരവും അണിയവും ഒന്നിച്ചു ചേരുന്ന തുടിതാളം. തുഴയുന്ന ഓരോ തുഴപ്പാടിലും കണ്ണിന് കുളിർമയായ് ചുണ്ടന്റെ കുതിപ്പ്. ഇതാണ് 67-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ തീം സോംഗ്. ചലച്ച്രിത്ര രംഗത്തെ തന്റെ പ്രഭാവം വീണ്ടും തെളിയുക്കുന്ന സംഗീത സംവീധാനവുമായി ജോസി ആലപ്പി. നെഹ്റു ട്രോഫിയുടെ ഉത്തരവാദിത്വങ്ങൾക്കപ്പുറം കുട്ടനാടിന്റെ താളം ഇതിനോടകം നെഞ്ചോടു ചേർത്ത ജില്ലാ കളക്ടർ ഡോ:അദീല അബ്ദുള്ള തീം സോങിന്റെ പ്രകാശനം നിർവ്വഹിച്ചത് ഏറെ ആവേശത്തോടെയാണ്.

ആവേശം ഇടിനാദം പോലെ എന്ന ഇത്തവണത്തെ ജലോത്സവ ഗാനം തയ്യാറാക്കിയത് എൻ.ടി.ബി.ആർ സുവനീർ കമ്മിറ്റിയാണ്. ആവേശ്വജ്ജ്വലമായ വരികൾ ഗാനത്തിനായി തയ്യാറാക്കിയത് ഹരി നാരായണാണ്. കുട്ടനാടിന്റെ ഓളപ്പരിപ്പിനെ ആവേശത്തിന്റെ കൊടുമുടുയിലെത്തിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായകനായ സച്ചിൻ വാര്യരും. പൂർണ്ണമായും വള്ളത്തിന്റെ താളത്തിനൊപ്പിച്ച് നീങ്ങുന്ന ഗാനം സംവിധാനം ചെയ്തത് തേജസാണ്.

തീം സോങ്ങ് തയ്യാറാക്കുന്നതിന് പൂർണ്ണ പിന്തുണ നൽകിയത് എ.ഡി.എം ഐ.അബ്ദുൾ സലാം കൺവീനറായുള്ള എൻ.ടി.ബി.ആർ സുവനീർ കമ്മിറ്റിയാണ്. സുവനീർ കമ്മിറ്റി ചീഫ് എഡിറ്റർ എം.ആർ പ്രേം,കമ്മിറ്റി ഭാരവാഹികളായ വി.എൻ വിജയകുമാർ,എ.എൻ പുരം ശിവകുമാർ,പി ജ്യോതിസ്സ് തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

NO COMMENTS