മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ കുറ്റവാളികള്‍ക്ക് മരണശിക്ഷ

78

ന്യൂഡല്‍ഹി: സമുദായ സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിക്കു കയും കൂട്ടബലാത്സംഗം ചെയ്യുക യും ചെയ്ത സംഭവ ത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. കുറ്റവാളികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്.

സംഭവത്തിൽ മുഖ്യസൂത്രധാരനു൦ പ്രധാന പ്രതിയും എന്ന് കരുതപ്പെടുന്ന ഹെര്‍ദാസ് (32) എന്നയാ ളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിത മാക്കി. പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. തട്ടിക്കൊ ണ്ടുപോകല്‍, കൂട്ട ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

സംസ്ഥാനത്ത് സ്ത്രീകളെ നഗ്നരാക്കി കൂട്ടബലാ ത്സംഗം ചെയ്ത സംഭവം കടുത്ത ഞെട്ടലുണ്ടാക്കി യെന്നു൦ പ്രധാനപ്രതിയെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു൦ കുറ്റവാളികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു.

NO COMMENTS

LEAVE A REPLY