പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചു കൊന്ന സംഭവത്തിൽ പത്ത് ആർ എസ് എസ് – ബി ജെ പി പ്രവർത്തകർ കസ്റ്റഡിയില്‍

225

ആലപ്പുഴ: ചേർത്തലയില്‍ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചു കൊന്ന സംഭവത്തിൽ പത്ത് ആർ എസ് എസ് – ബി ജെ പി പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ച പട്ടണക്കാട് സ്വദേശി അനന്തു അശോകിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. ആലപ്പുഴയിൽ തുടരുന്ന കൊലപാതക പരമ്പരയിൽ പ്രതിഷേധിച്ച് നാളെ ജില്ലയിൽ എൽ ഡി എഫും – യു ഡി എഫും ഹർത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ അർദ്ധരാത്രി വയലാർ നീലിമംഗലം ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയപ്പോഴാണ് അനന്തുവിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും നേരെ ആക്രമണമുണ്ടായത്. അനന്തുവിന്റെ 5 സഹപാഠികളടക്കമുള്ള സംഘമാണ് ആക്രമണം നടത്തിയത്. സ്കൂളിൽ വച്ച് സഹപാഠികളും അനന്തുവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ മുൻവൈരാഗ്യം കാരണം ഉത്സവത്തിനെത്തിയ അനന്തുവിനെ മുതിർന്ന സുഹൃത്തുക്കളുടെ സഹായത്തോടെ കരുതിക്കൂട്ടി അപായപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.

NO COMMENTS

LEAVE A REPLY