പൂനെ ടെസ്റ്റ്‌ : ഓസ്ട്രേലിയ ഒമ്പതിന് 256

213

പുണെ: ഇന്ത്യന്‍ മണ്ണിലെ ഒന്നാം ടെസ്റ്റിന്‍െറ ആദ്യദിനം ഓസ്ട്രേലിയ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 256ന് പത്തി മടക്കി. നാല് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും രണ്ട് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുമാണ് കംഗാരുക്കളെ വീഴ്ത്തിയത്. അവസാന നിമിഷംവരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ഒസീസ് ഒാള്‍റൗണ്ടര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്(57 നോട്ടൗട്ട്) ആണ് ടീം സ്കോര്‍ 250 കടത്തിയത്. ഓസ്ട്രേലിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്‍െറ പുറത്താകല്‍ ആഘോഷിക്കുന്ന വിരാട് കോഹ്ലിയും ആര്‍.അശ്വിനും ടോസ് നേടിയ ഒാസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 38 റണ്‍സെടുത്ത് മുന്നേറുകയായിരുന്ന വാര്‍ണറെ ഉമേഷ് യാദവാണ് പുറത്താക്കിയത്. മറ്റൊരു ഒാപണിങ് താരം മാറ്റ് റെന്‍ഷോ (68) മത്സരത്തിനിടെ പരിക്കേറ്റ് കളത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. സ്റ്റീവന്‍ സ്മിത്തിനെ (27) അശ്വിനാണ് പുറത്താക്കിയത്. ഷോണ്‍ മാര്‍ഷ് (16), പീറ്റര്‍ ഹാന്‍ഡ്സ്കോമ്ബ്(22), മിച്ചല്‍ മാര്‍ഷ് (4), മാത്യൂ വെയ്ഡ്(8) എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ പുറത്തായി.
ഭുവന്വേഷര്‍ കുമാറിന് പകരക്കാരനായി ജയന്ത് യാദവ് ഇന്ത്യയുടെ പതിനൊന്നംഗ ലിസ്റ്റില്‍ ഇടംപിടിച്ചു. ഐ.സി.സി റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ആര്‍.അശ്വിനും രവീന്ദ്ര ജദേജയുമാണ് ഇന്ത്യന്‍ ബൗളിങ്ങിന് നേതൃത്വം നല്‍കുന്നത്. നഥാന്‍ ലിയോണ്‍, സ്റ്റീവ് ഒ കീഫ് എന്നീ രണ്ടു സ്പിന്നര്‍മാരെ മാത്രമാണ് ആസ്ട്രേലിയ ടീമിലുള്‍പെടുത്തിയത്.

NO COMMENTS

LEAVE A REPLY