ന്യൂഡല്‍ഹി: കോഴിക്കോട് ആസ്ഥാനമായുള്ള സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നല്കിയ എന്‍ ഐ എ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസയച്ചു.ജസ്റ്റീസുമാരായ രോഹിന്‍ടണ്‍ നരിമാന്, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചിന്റെയാണ് നടപടി.
രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പല പ്രക്ഷോഭങ്ങളെയും ഈ നിര്‍വചനത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഈ ഭേദഗതിയെന്നും നാലാഴ്ചയ്ക്കുള്ളില്‍ നോട്ടീസിനു മറുപടി നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. എന്‍ഐഎ നിയമത്തില്‍ 2019ല്‍ കൊണ്ടുവന്ന ഭേദഗതി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനെതിരാണെന്നാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് സന്തോഷ് പോളും അഭിഭാഷകന് ജയ്മോന് ആന്‍ഡ്രൂസും വാദിച്ചുത്.
ഇന്ത്യക്കെതിരായ പ്രവര്‍ത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ എന്ന് നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യക്കെതിരേ എന്നുള്ളതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിയമത്തില്‍ വിശദീകരിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.