ആദ്യ സോളര്‍ കേസില്‍ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും കുറ്റക്കാരാണെന്നു കോടതി;ശാലു മേനോനെ വെറുതേ വിട്ടു

261

പെരുമ്പാവൂര്‍• ആദ്യ സോളര്‍ കേസില്‍ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും കുറ്റക്കാരാണെന്നു പെരുമ്പാവൂര്‍ കോടതി. തട്ടിപ്പിനിരയായ സജാദിന്‍റെ കേസിലാണ് ഇരുവരും കുറ്റക്കാരാണെന്ന് പെരുമ്ബാവൂര്‍ കോടതി കണ്ടെത്തിയത്. ശാലു മേനോനെയും അമ്മയെയും ടീം സോളറിന്റെ ഒരു ജീവനക്കാരനെയും വെറുതേവിട്ടു. ഉച്ചയ്ക്കുശേഷം ശിക്ഷാവിധി പ്രഖ്യാപിക്കും. മുടിക്കല്‍ സ്വദേശിയായ സജാദിനു സൗരോര്‍ജ പ്ലാന്റ് വാഗ്ദാനം ചെയ്തു ടീം സോളര്‍ 40 ലക്ഷം രൂപ തട്ടിയെന്നാണു കേസ്. സൗരോര്‍ജ തട്ടിപ്പിനു സംസ്ഥാനത്ത് ആദ്യം റജിസ്റ്റര്‍ ചെയ്ത കേസാണിത്. സോളാര്‍ പ്ലാന്റ്, നാഗര്‍കോവിലിലെ കാറ്റാടിയന്ത്രം എന്നിവയ്ക്കായി 20 ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്. വിവിധ ഘട്ടങ്ങളിലായി 40 ലക്ഷം രൂപ കൈമാറി. ഡോ. ആര്‍.ബി. നായര്‍, ലക്ഷ്മി എസ്. നായര്‍ എന്നീ പേരുകളിലാണ് ഇവര്‍ പരിചയപ്പെടുത്തിയതെന്നും സജാദ് നേരത്തേ മൊഴി നല്‍കിയിരുന്നു.

NO COMMENTS

LEAVE A REPLY