യൂ ട്യൂബര്‍ വിജയ് പി നായരെ കൈയേറ്റം ചെയ്ത പ്രതികൾ നിയമത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് സംസ്ഥാന വനിത കമ്മിഷന്‍ -  പ്രതികൾ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് റിപ്പോര്‍ട്ടുകൾ

28

കൊച്ചി: അശ്ലീല യൂ ട്യൂബര്‍ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നീ മൂന്നു പ്രതികളും നിയമത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് സംസ്ഥാന വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.വനിത കമ്മിഷന്‍ അവരുടെ നടപടിയെ പിന്തുണയ്ക്കുന്നില്ലെന്നും കൃത്യമായ സമയത്ത് നിയമനടപടി സ്വീകരിക്കാത്ത പൊലീസിനെ കമ്മിഷന്‍ ശാസിച്ചിട്ടുണ്ടെന്നും ഷാഹിദ കമാല്‍ വ്യക്തമാക്കി.

എന്നാൽ ഇവർ നാളെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കീഴ്കാേടതി തളളിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാനൊരു ങ്ങുന്നത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയെങ്കിലും അറസ്റ്റിനുളള നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനുള്ള സാവകാശം കിട്ടാനാണ് അറസ്റ്റ് വൈകിപ്പിക്കുന്നത്. അറസ്റ്റുചെയ്തിട്ടില്ലെങ്കിലും മൂവരും പൊലീസ് നിരീക്ഷണത്തിലാണ് എന്നാണറിയുന്നത്. എന്നാല്‍ മൂവരും ഒളിവില്ലെന്നാണ് പൊലീസ് ഭാക്ഷ്യം.

ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ വിജയ് പി. നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സ്ത്രീകളെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യുട്യൂബ‌ര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. യൂ ട്യൂബറില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവ പൊലീസിനെ ഏല്‍പ്പിച്ചതിനാല്‍ തങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന മോഷണ ക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയെ അറിയിക്കാനാവും മൂവരും ശ്രമിച്ചേക്കുക.

അങ്ങനെയെങ്കില്‍ വീഡിയോ ഉള്‍പ്പടെയുളള തെളിവുകള്‍ വച്ച്‌ ഹൈക്കോടതില്‍ തങ്ങളുടെ നിലപാട് പൊലീസ് കൂടുതല്‍ കടുപ്പിക്കും. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയെ സെഷന്‍സ് കോടതിയില്‍ പൊലീസ് ശക്തമായി എതിര്‍ത്തിരുന്നു.

NO COMMENTS