ജില്ലയിലെ ആദ്യ കണ്ടൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി

36

ജില്ലയിലെ ആദ്യ കണ്ടൽ പച്ചത്തുരുത്ത് പദ്ധതിക്ക് കോട്ടുകാൽ കരിച്ചൽ കായൽ വൃഷ്ടിപ്രദേശത്ത് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായാണ് കരിച്ചൽ കായൽ പ്രദേശത്ത് കണ്ടൽ പച്ചത്തുരുത്ത് വച്ചുപിടിപ്പിക്കുന്നത്.

ഹരിത കേരളം മിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെ പരിസ്ഥിതിയുടെയും കണ്ടൽവനങ്ങളുടെയും സംരക്ഷണം, കരിച്ചൽ കായലിന്റെ പുനരുദ്ധാരണം എന്നിവയ്ക്കു പ്രഥമ പരിഗണന നൽകിയാണു പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി പ്രവർത്തകനും കർഷകനുമായ പി.വി. ദിവാകരന്റെ നേതൃത്വത്തിലാണു കണ്ടൽ പച്ചത്തുരുത്ത് ആവശ്യമായ തൈകൾ ഉത്പാദി പ്പിക്കുന്നത്. കണ്ടൽ പച്ചതുരുത്ത് നിർമാണത്തിനു സാധ്യതയുള്ള ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നു ഹരിത കേരളം മിഷൻ ടെക്‌നിക്കൽ ഓഫീസർ വി.വി. ഹരിപ്രിയ ദേവി പറഞ്ഞു.

പരിപാടിയിൽ പരിസ്ഥിതി പ്രവർത്തകൻ പി.വി. ദിവാകരനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.വി. മൻമോഹൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.ബി. സുനിതാ റാണി, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡണ്ട് സി. ജെറോം ദാസ്, കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡണ്ട് ബി. ഷൈലജ കുമാരി, കരുംകുളം പഞ്ചായത്ത് പ്രസിഡണ്ട് എം. ചിഞ്ചു, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ, പരിസ്ഥിതി പ്രവർത്തകൻ കെ. പ്രവീൺ കുമാർ നീലേശ്വരം തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS