സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

231

റിയാദ് • സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃത താമസക്കാര്‍ക്കു ശിക്ഷ കൂടാതെ രാജ്യം വിടാന്‍ അവസരം. നാളെ മുതല്‍ ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പ് കാലാവധി. വീസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്ന ഹജ് തീര്‍ഥാടകര്‍ക്കും ബാധകമായിരിക്കും. ലേബര്‍ ഓഫിസില്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ ഹാജരാക്കണം. ഏപ്രില്‍ 12നു ശേഷവും രാജ്യത്തു തുടരുന്ന അനധിക‍ൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഭരണകൂടം വ്യക്തമാക്കി. ക്രിമിനല്‍ കുറ്റം ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ട്രാഫിക് നിയമലംഘനങ്ങള്‍, ക്രിമിനല്‍കുറ്റം എന്നിവയ്ക്ക് പൊതുമാപ്പ് ബാധകമല്ല. അനധികൃത താമസക്കാരെ കയറ്റിവിടുമ്ബോള്‍ വിരലടയാളമെടുത്ത്, തിരിച്ചുവരുന്നതിനു വിലക്കേര്‍പ്പെടുത്തുന്ന നടപടി പൊതുമാപ്പ് കാലത്തു നടപ്പാക്കില്ല. ലേബര്‍ ഓഫിസ് മുഖേന നടപടികള്‍ പൂര്‍ത്തിയാക്കി പാസ്പോര്‍ട്ട് ഓഫിസില്‍നിന്നു ഫൈനല്‍ എക്സിറ്റ് വാങ്ങിയാണ് അനധികൃത താമസക്കാര്‍ രാജ്യം വിടേണ്ടത്.

NO COMMENTS

LEAVE A REPLY