മാതാപിതാക്കള്‍ മരിച്ചാല്‍ ഒരു വര്‍ഷം വരെ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് തന്ത്രി കണ്ഠര് രാജീവരര്

258

തിരുവനന്തപുരം : മാതാപിതാക്കള്‍ മരിച്ചാല്‍ ഒരു വര്‍ഷം വരെ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് തന്ത്രി കണ്ഠര് രാജീവരര്.
തങ്ങളുടെയൊക്കെ കുടുംബത്തില്‍ മരണം നടന്ന് കഴിഞ്ഞാല്‍ 12 ദിവസങ്ങളാണ് പുല. അതിന് ശേഷം ക്ഷേത്രത്തില്‍ പ്രവേശിക്കാം. എന്നാല്‍ മറ്റു ചില സമുദായങ്ങള്‍ക്കിടയില്‍ ഇതു 16 ദിവസം വരെയാണ്. ഓരോ സമുദായങ്ങള്‍ക്കും അവരുടെതായ രീതികളാണെന്നും അദ്ദേഹം പറഞ്ഞു.

അമ്മ മരിച്ച സുരേന്ദ്രന്‍ ഒരു വര്‍ഷം തികയുന്നതിനു മുമ്പ് ശബരിമലയില്‍ പോയത് ആചാര ലംഘനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി ആരോപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു തന്ത്രി കണ്ഠരര് രാജീവരര്. മാതാപിതാക്കള്‍ മരിച്ചാല്‍ ഒരു വര്‍ഷം പുലയുണ്ടെന്ന് തന്ത്രി സത്യവാങ്മൂലം നല്കിയിരുന്നെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരണം നടന്നതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

NO COMMENTS