ലോക്ക്ഡൗണിനു ശേഷം കളത്തിലെത്തിയ റയല്‍ മാഡ്രിഡിന് കിരീടം.

129

മാഡ്രിഡ്: ലോക്ക്ഡൗണിനു ശേഷം കളത്തിലെത്തിയ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ പത്താം മത്സരവും ജയിച്ച്‌ ലാ ലിഗ കിരീടം തിരിച്ചുപിടിച്ചു. കൊറോണ മൂലം മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കുമ്ബോള്‍ ബാഴ്സയ്ക്കു പിന്നിലായിരുന്ന റയല്‍ ലോക്ക്ഡൗണിനു ശേഷം മിന്നല്‍ കുതിപ്പാണ് നടത്തിയത്. ലീഗില്‍ ഒരു മത്സരം കൂടി അവശേഷിക്കെയാണ് മാഡ്രിഡുകാരുടെ പട്ടാഭിഷേകം..

മാഡ്രിഡുകാര്‍ കിരീട നേട്ടം ആഘോഷിക്കുമ്ബോള്‍ ബാഴ്സ കണ്ണീര്‍ കയത്തിലായിരുന്നു. ബാഴ്സ പരാജയം രുചിച്ചറിഞ്ഞത് കഴിഞ്ഞ 43 മത്സരങ്ങളില്‍ ആദ്യമായാണ് . ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ പരാജയം. 77 ാം മിനിറ്റില്‍ എന്‍‌റിക് ഗലേഗോ ചുവപ്പ് കണ്ട് പുറത്തുപോയതോടെ ഒസാസുന പത്തുപേരായി ചുരുങ്ങിയിട്ടും ബാഴ്സയ്ക്കു പരാജയം ഒഴിവാക്കാനായില്ല.

വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. റയലിന്‍റെ രണ്ട് ഗോളുകളും ഫ്രഞ്ച് സ്ട്രൈക്കര്‍ കരിം ബെന്‍സേമയാണ് നേടിയത്. ആദ്യ പകുതിയിലായിരുന്നു ബെന്‍സേമയുടെ ആദ്യ ഗോള്‍. രണ്ടാം ഗോള്‍ വിവാദച്ചുവയുള്ളതായിരുന്നു. സെര്‍ജിയോ റാമോസിനെ ബോക്സില്‍ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റിയാണ് ബെന്‍സേമ ഗോളാക്കിയത്.ചിരവൈരികളായ ബാഴ്സലോണ ഒസാസുനയോട് പരാജയപ്പെട്ടത് .

മാഡ്രിഡുകാരുടെ പോയിന്‍റ് പട്ടികയിലെ ആധികാരികത കൂ‌ട്ടി. ആദ്യ പെനാല്‍റ്റി കിക്ക് എടുത്തത് റാമോസായിരുന്നു. കിക്ക് എട‌ുക്കാനെത്തിയ റാമോസ പന്ത് മെല്ലെ തട്ടി ബെന്‍സേമയ്ക്കു നല്‍കി. ഓടിയെത്തിയ ബെന്‍സേമയുടെ ഷോട്ട് വലയില്‍. എന്നാല്‍ റഫറി ഗോള്‍ അനുവദിച്ചില്ല. റയലിന് വീണ്ടും പെനാല്‍റ്റിയെടുക്കാന്‍ അവസരവും നല്‍കി. ബെന്‍സേമയുടെ ഗോള്‍ അനുവദിച്ചത് രണ്ടാ മത്തെ അവസരത്തിലായിരുന്നു

കിക്കെടുത്തത് ബെന്‍സേമയാണ് പന്ത് നേരെ വലയിലേക്ക്. തെറ്റായി പെനാല്‍റ്റി എടുത്തിട്ടും റയലിന് വീണ്ടും അവസരം നല്‍കിയതിനെ വിയ്യാറയല്‍ ചോദ്യം ചെയ്തെങ്കിലും അപ്പീല്‍ റഫറി അനുവദിച്ചില്ല. വിയ്യാറയലിന്‍റെ ആശ്വാസ ഗോള്‍ ഇബോറയുടെ ബൂട്ടില്‍നിന്നായിരുന്നു. ആദ്യ പകുതിയുടെ 15 ാം മിനിറ്റില്‍ തന്നെ ബാഴ്സയെ ഞെട്ടിച്ച്‌ ഒസാസുന ലീഡ് എടുത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ മെസിയുടെ ഫ്രീകിക്ക് ഗോള്‍ ബാഴ്സയ്ക്കു സമനില നല്‍കി. നിശ്ചിത സമയം വരെ സമനിലയിലായിരുന്ന മത്സരം ഇഞ്ചുറി ടൈമിലാണ് ഒസാസുന സ്വന്തമാക്കിയത്.

റോബര്‍ട്ടോ ടോറസാണ് ഒസാസുനയുടെ വിജയ ഗോള്‍ നേടിയത്. സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചെത്തിയ ശേഷമുള്ള ആദ്യ ലാ ലിഗ കിരീടമാണ് റയല്‍ സ്വന്തമാക്കുന്നത്.

NO COMMENTS