എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ശത്രുക്കള്‍ക്കു നേട്ടമുണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്നത് ; നരേന്ദ്ര മോദി

219

പാറ്റ്ന: എന്തുകൊണ്ടാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും സൈന്യത്തിന്‍റെ വീര്യം തകര്‍ക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ശത്രുക്കള്‍ക്കു നേട്ടമുണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്നത്. തീവ്രവാദ ഫാക്ടറികള്‍ക്കെതിരേ ഒത്തൊരുമിച്ചു നില്‍ക്കേണ്ട സമയത്ത് രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്ന് സര്‍ക്കാരിനെ ചോദ്യം ചെയ്യുകയാണുണ്ടായത്- മോദി പറഞ്ഞു.

ബിഹാറിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ മിന്നലാക്രമണം ഉപയോഗിച്ച്‌ കോണ്‍ഗ്രസിനു നേരെ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയെ തകര്‍ക്കാനായി പ്രതിപക്ഷം ശ്രമിക്കുന്പോള്‍ മോദി ഭീകരവാദത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു. മിന്നലാക്രമണത്തിനും വ്യോമാക്രമണത്തിനും തെളിവ് ചോദിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും മോദി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസും പ്രതിപക്ഷവും സര്‍ജിക്കല്‍ സ്ട്രൈക്കിനു തെളിവ് ആവശ്യപ്പെട്ടു. ഇപ്പോള്‍ അവര്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു തെളിവ് ആവശ്യപ്പെടുന്നു. ഇത്തരം വാക്കുകള്‍ക്കു പാക്കിസ്ഥാന്‍ കൈയടിക്കുകയാണ്. മോദിയെ തകര്‍ക്കുക എന്നതാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം. മോദിയാകട്ടെ തീവ്രവാദത്തെ തകര്‍ക്കാനാണു ശ്രമിക്കുന്നത്. രാജ്യത്തിന്‍റെ കാവല്‍ക്കാരനെ മോശപ്പെടുത്താന്‍ മത്സരം നടക്കുന്നു. അദ്ദേഹം ജാഗരൂകനാണ്- മോദി പറഞ്ഞു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും അദ്ദേഹത്തിന്‍റെ ഭരണത്തെയും പാറ്റ്നയിലെ ഗാന്ധി മൈതാനില്‍ നടക്കുന്ന റാലിയില്‍ മോദി പുകഴ്ത്തി. റാലിയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മോദിക്കൊപ്പം വേദി പങ്കിടുന്നുണ്ട്. പത്തു വര്‍ഷത്തിനിടെ ആദ്യമായാണ് നിതീഷ് മോദിക്കൊപ്പം വേദി പങ്കിടുന്നത്. ഇരുവരുമൊന്നിച്ചുള്ള തെരഞ്ഞെടുപ്പ് റാലി 14 വര്‍ഷത്തിനിടെ ആദ്യവും.

രണ്ടു വര്‍ഷം മുന്പുവരെ മോദിയുടെ കടുത്ത വിമര്‍ശകനായിരുന്ന നിതീഷ്, ആര്‍ജെഡിയുമായി കൂട്ടുവെട്ടി ബിജെപിക്കൊപ്പം ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് മോദി ഗാന്ധി മൈതാനില്‍ എത്തുന്നത്. 2013 ഒക്ടോബറിലാണ് മോദി ഇതിനു മുന്പ് ഗാന്ധി മൈതാനില്‍ എത്തുന്നത്.

NO COMMENTS