മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

126

മുംബൈ: ദാദറിലെ ശിവാജി പാര്‍ക്കില്‍ വ്യാഴാഴ്ച വൈകുന്നേരം 6.30ന് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സത്യവാചകം ചൊല്ലികൊടുത്ത് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ 18മത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു . ഉദ്ധവിനൊപ്പം മൂന്നു പാര്‍ട്ടികളില്‍ നിന്നുമായി ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇന്നു രാത്രി എട്ടിന് മന്ത്രിസഭാ യോഗം ചേരും. എന്‍സിപി നേതാവ് അജിത് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നിരവധി പ്രമുഖ രാഷ്ട്രീയനേതാക്കളും ചടങ്ങിനു സാക്ഷിയായി.

താക്കറെ കുടുംബത്തില്‍ നിന്ന് മുഖ്യമന്ത്രി പദത്തില്‍ എത്തുന്ന ആദ്യ വ്യക്തിയാണ് ഉദ്ധവ് താക്കറെ. 20 വര്‍ഷത്തിനുശേഷമാണ് ശിവസേനയില്‍ നിന്ന് ഒരാള്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ശിവസേനയില്‍നിന്നു മുഖ്യമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് ഉദ്ധവ് താക്കറെ. മനോഹര്‍ ജോഷി, നാരായണ്‍ റാണെ എന്നിവരാണു മുമ്ബ് മുഖ്യമന്ത്രിയായവര്‍.

ഉദ്ധവ് താക്കറെയ്ക്ക് പുറമേ ശിവസേനയില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിവരും എന്‍സിപിയില്‍ നിന്ന് ജയന്ത് പാട്ടീല്‍, ചഗ്ഗന്‍ ബുജ്ബാല്‍ എന്നിവരും കോണ്‍ഗ്രസില്‍ നിന്ന് ബലാസാഹേബ് തോറത്ത്, നിതിന്‍ റാവത്ത് എന്നിവരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റുള്ള മന്ത്രിമാരെ പിന്നീട് തീരുമാനിക്കും.

മുഖ്യമന്ത്രിയടക്കം 11 കാബിനറ്റ് മന്ത്രിസ്ഥാനവും 4 സഹമന്ത്രിസ്ഥാനവുമാണ് ശിവസേനയ്ക്ക് ലഭിക്കുക. ഉപമുഖ്യമന്ത്രിയും 11 കാബിനറ്റ് മന്ത്രിസ്ഥാനവും മൂന്നു സഹമന്ത്രിസ്ഥാനവു എന്‍സിപിക്ക് ലഭിക്കും. കോണ്‍ഗ്രസിന് 10 കാബിനറ്റ് പദവിയും സ്പീക്കര്‍ പദവിയും നല്‍കാനാണ് ധാരണയായിരിക്കുന്നത്.

സഭയിലെ 285 അംഗങ്ങള്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. പ്രോടെം സ്പീക്കര്‍ കാളിദാസ് കൊളാംബ്കര്‍ ആണ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ചത്. ബിജെപിയിലെ സുധീര്‍ മുന്‍ഗന്തിവാര്‍, സ്വാഭിമാനി പക്ഷയിലെ ദേവേന്ദ്ര ഭുയാര്‍ എന്നിവര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തില്ല.

NO COMMENTS