ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കെ.എസ്.ആ‍ര്‍.ടി.സിയ്ക്കുള്ള ഇന്ധന വിതരണം നി‍ര്‍ത്തി

192

തിരുവനന്തപുരം: കെ.എസ്.ആ‍ര്‍.ടി.സിയില്‍ വീണ്ടും കടുത്ത പ്രതിസന്ധി. കുടിശ്ശിക കാരണം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കെ.എസ്.ആ‍ര്‍.ടി.സിയ്ക്കുള്ള ഇന്ധന വിതരണം നി‍ര്‍ത്തിവച്ചതാണ് പ്രതിസന്ധിക്കു കാരണം. ഇന്ധന വിതരണം തടസപ്പെട്ടത് സര്‍വ്വീസുകളെ സാരമായി ബാധിക്കും. ഡീസല്‍ വിതരണം ചെയ്ത വകയില്‍ 93.56 കോടി രൂപയാണ് ഐഒസിക്ക് കെ.എസ്.ആര്‍.ടി.സി നല്‍കാനുള്ളത്. കുടിശ്ശിക കൂടിയ സാഹചര്യത്തില്‍ ഇന്ധനം വിതരണം നിര്‍ത്തിവയ്ക്കുകയാണെന്ന് ചൂണ്ടികാട്ടി എറണാകുളം സോണല്‍ ഓഫീസര്‍ക്ക് ഐഒസി കത്ത് നല്‍കി. കെ.എസ്.ആര്‍.ടി സി പമ്പുകളിലും ഇന്ധനം സ്റ്റോക്കില്ല. ഇതോടെ പ്രതിസന്ധി രൂക്ഷമായി. കെഎസ്‌ആര്‍ടിസിയുമായി നേരത്തെ ധാരണയുണ്ടാക്കിയിട്ടുള്ള സ്വകാര്യ പമ്പുകളില്‍ നിന്നും ഇന്ധം നിറക്കാന്‍ ഇപ്പോള്‍ യൂണിറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ ബസുകളും സ്വാകര്യ പമ്പുകളെ ആശ്രയിക്കുക എന്നത് ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച്‌ പ്രായോഗികമല്ല. അതുകൊണ്ടുതന്നെ പല റൂട്ടുകളും മുടങ്ങും. കഴിഞ്ഞ മാസം ഐഒസിക്ക് കൊടുക്കേണ്ടിയിരുന്ന 50 കോടി രൂപ എടുത്താണ് എംപാനല്‍ ജീവനക്കാര്‍ക്കുള്ള ശമ്ബളവും പെന്‍ഷനും മറ്റ് ആനൂകൂല്യങ്ങളും വിതരണം ചെയ്തത്. ഇതാണ് പ്രതിസന്ധിക്കുകാരണമായത്. ഈ മാസം എംപാനല്‍ ജീവനക്കാരുള്ള ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. അതിനിടെ, സാമ്ബത്തിക പ്രതിസന്ധി മൂലം കെഎസ്‌ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരന്‍ ഇന്ന് ആത്മഹത്യക്ക് ശ്രമിച്ചു. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജീവനക്കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

NO COMMENTS

LEAVE A REPLY