ചന്ദ്രശേഖര്‍ ആസാദിന് എതിരേയുള്ള കുറ്റപത്രം എവിടെ ? അറിയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

147

ന്യൂഡല്‍ഹി: ചന്ദ്രശേഖര്‍ ആസാദിന് എതിരേയുള്ള കുറ്റപത്രം എവിടെയെന്നു ചോദിച്ചപ്പോള്‍ അതേക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ മറുപടി. അത്ഭുതപ്പെട്ടു പോയ ജഡ്ജി കാമിനി ലവ് പിന്നെ എന്തടിസ്ഥാനത്തിലാണ് ജാമ്യം നല്‍കരുതെന്ന് വാദിക്കുന്നതെന്നു ചോദിച്ചു. പ്രതിഷേധത്തിനിടെ പോലീസിന് പിടി കൊടുത്ത ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് ഡല്‍ഹി തീസ് ഹസാരി കോടതി പോലീസിനെയും പബ്ലിക് പ്രോസിക്യൂട്ടറെയും രൂക്ഷമായി വിമര്‍ശിച്ചത്.

ഡല്‍ഹി ജുമ മസ്ജിദിന് മുന്നില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തെ കൈകാര്യം ചെയ്ത ഡല്‍ഹി പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു കോടതി.ചന്ദ്രശേഖര്‍ സോഷ്യല്‍ മീഡിയയില്‍ സമരത്തിന് ആഹ്വാനം നല്‍കി എന്നായിരുന്നു പോലീസ് അഭിഭാഷകന്റെ വാദം. താന്‍ ജുമ മസ്ജിദിലേക്ക്് പ്രതിഷേധത്തിന് പോകുകയാണെന്നു സൂചന നല്‍കിയായിരുന്നു ഈ പോസ്റ്റുകള്‍ എന്നും അഭിഭാഷകന്‍ പറഞ്ഞു. ഇതിന് തെളിവുണ്ടോ എന്ന് ചന്ദ്രശേഖറിന്റെ അഭിഭാഷകന്‍ മഹമ്മൂദ് പ്രാച ചോദിച്ചപ്പോഴും പബ്ലിക് പ്രോസിക്യൂട്ടര്‍ കൈ മലര്‍ത്തി. അതോടെ എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ വാദിക്കുന്നതെന്ന് ചോദിച്ചു ജഡ്ജി വീണ്ടും ഇടപെട്ടു.

ചന്ദ്രശേഖറിന്‍റെ ട്വിറ്ററില്‍ ഉള്‍പ്പടെയുള്ള പോസ്റ്റ് അഭിഭാഷകന്‍ വായിച്ചു കേള്‍പ്പിച്ചപ്പോഴും അതിലെന്താണ് തെറ്റെന്നായിരുന്നു ജഡ്ജിയുടെ മറുപടി. ഒരു ധര്‍ണയിലെന്താണ് കുഴപ്പം. പ്രതിഷേധത്തിലും എന്താണ് കുഴപ്പും. പ്രതിഷേധം ഒരാളുടെ ഭരണഘടനാപരമായ അവകാശം അല്ലേ എന്നായിരുന്നു ജഡ്ജിയുടെ ചോദ്യം.

ആസാദിന്‍റെ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഇന്നും തുടരും. അറസ്റ്റുമായി ബന്ധപ്പെട്ട അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും തെളിവുകള്‍ ഒന്നും നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യില്ലെന്നും ആസാദിന്റെ ജാമ്യം ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജുമ മസ്ജിദ് പാക്കിസ്ഥാനില്‍ ആണെന്ന മട്ടിലാണ് ഡല്‍ഹി പോലീസ് അവിടെ പെരുമാറിയത്. ഇനി അത് പാക്കിസ്ഥാനില്‍ തന്നെയാണെങ്കില്‍ തന്നെ നിങ്ങള്‍ക്ക് അവിടെ പോകുകയും പ്രതിഷേധിക്കുകയും ചെയ്യാം. പാക്കിസ്ഥാന്‍ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു.

ആസാദിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പോലും ഭരണഘടനാ വിരുദ്ധമായി ഒന്നും തന്നെയില്ലെന്നും ജഡ്ജി വ്യക്തമാക്കി.പ്രതിഷേധത്തിന് അനുവാദം അനിവാര്യം ആണെന്നായിരുന്നു അഭിഭാഷകന്റെ അടുത്ത വാദം. എന്ത് അനുവാദം എന്നായിരുന്നു ജഡ്ജിയുടെ മറു ചോദ്യം. നിരോധനാജ്ഞ ആവര്‍ത്തിച്ചു നടപ്പിലാക്കുന്നത് തന്നെ തെറ്റാണ്. പാര്‍ലമെന്റിന്റെ പുറത്ത് പോലും ആളുകള്‍ പ്രതിഷേധിക്കുന്നില്ലേ എന്നും ജഡ്ജി ചോദിച്ചു. ഏതെങ്കിലും മതസ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധിക്കുന്നതിന് നിയമ തടസമുണ്ടോ എന്നും നിങ്ങള്‍ ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

ചന്ദ്രശേഖര്‍ ആസാദ് വളര്‍ന്നു വരുന്ന ഒരു രാഷ്ട്രീയ നേതാവാണെന്നും അദ്ദേഹത്തിന് പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നും ജഡ്ജി വ്യക്തമാക്കി.ചെറിയ കാര്യങ്ങളില്‍ പോലും വലിയ തെളിവുകളുമായി വരുന്ന ഡല്‍ഹി പോലീസിന് ചന്ദ്രശേഖറിന്റെ മേലുള്ള ആരോപണങ്ങളില്‍ മാത്രം എന്താണ് തെളിവില്ലാത്തതെന്നും ജഡ്ജി ചോദിച്ചു. ആസാദ് പ്രകോപനപരമായി പ്രസംഗിക്കുന്നതിന്റെ ദൃശ്യം ഡ്രോണ്‍ ഉപയോഗിച്ചു ഷൂട്ട് ചെയ്തിട്ടുണ്ടെന്നാണ് ഇതിനുത്തരമായി പ്രോസിക്യൂട്ടര്‍ പറഞ്ഞത്. എന്നാല്‍, ജുമ മസ്ജിദിനു മുന്നില്‍ ആസാദ് ഭരണ ഘടന വായിക്കുക മാത്രമായിരുന്നു എന്നും പ്രസംഗിച്ചില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

NO COMMENTS