കൊച്ചി : പഠനത്തിന് വേണ്ടി പണം കണ്ടെത്തുന്നതിനായി മീന്‍ വിറ്റ ബിരുദ വിദ്യാര്‍ത്ഥിനി ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച ഒരാളെ പൊലീസ് അറസ്‌റ്റ് ചെയ്തു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും വയനാട് സ്വദേശിയുമായ നൂറുദ്ദീന്‍ ഷെയ്‌ക്കിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. ഇയാളാണ് പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം തുടങ്ങിവച്ചത്. ഇയാളെ അസി.കമ്മിഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.