കൊടകര കുഴല്‍പണം കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി

41

തൃശൂര്‍: കൊടകരയില്‍ മൂന്നരക്കോടി രൂപ കുഴല്‍പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. 15ാം പ്രതി കണ്ണൂര്‍ മൊട്ടമ്മല്‍ പാറക്കടവ് ഷില്‍നാ നിവാസില്‍ ഷിഗില്‍ (30), ഇയാളെ സഹായിച്ച കണ്ണൂര്‍ പുല്ലൂക്കര പട്ടരുപിടിക്കല്‍ വീട്ടില്‍ റാഷിദ് (26) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം തിരുപ്പതിയില്‍നിന്ന് പിടികൂടിയത്. ഇതോടെ സ്ത്രീയുള്‍പ്പെടെ 23 പേര്‍ അറസ്റ്റിലായി. ഇതുവരെ ആര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല.

ഏപ്രില്‍ മൂന്നിന് പുലര്‍ച്ചയാണ് കൊടകര മേല്‍പ്പാലത്തിന് സമീപം വാഹനാപകടമുണ്ടാക്കി പണമുണ്ടായിരുന്ന കാര്‍ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവര്‍ന്നത്. തെരഞ്ഞെടുപ്പ് ആവശ്യത്തിന് ബി.ജെ.പിയെത്തിച്ച ഫണ്ടാണ് കവര്‍ച്ച െചയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. കൂടുതല്‍ തെളിവെടുപ്പിെന്‍റ ഭാഗമായി നേരത്തെ ചോദ്യം ചെയ്തത് കൂടാതെ ബി.ജെ.പി നേതാക്കളെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

ഷിഗിലിെന്‍റ ജാമ്യാപേക്ഷ ഈ മാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. ജയിലില്‍ കഴിയുന്ന 12ാം പ്രതി മലപ്പുറം നിലമ്ബൂര്‍ മമ്ബാട് കേച്ചേരി കുനിയില്‍ അബ്ദുല്‍ റഷീദ് (47), 16ാം പ്രതി കോഴിക്കോട് പന്നിയങ്കര കല്ലായി താണിക്കല്‍പറമ്ബ് വീട്ടില്‍ അബ്ദുല്‍ റഷീദ് (36) എന്നിവരുടെ ജാമ്യാപേക്ഷകള്‍ വെള്ളിയാഴ്ച തൃശൂര്‍ ജില്ല സെഷന്‍സ് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

പൊലീസ് കണ്ടെടുത്ത പണം തങ്ങളുടേതാണെന്ന് ചൂണ്ടിക്കാട്ടി, പണവും കാറും വിട്ടുകിട്ടാന്‍ ധര്‍മരാജ്, യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്, ഡ്രൈവര്‍ ഷംജീര്‍ എന്നിവര്‍ നല്‍കിയ ഹരജിയില്‍ ഇരിങ്ങാലക്കുട കോടതിയില്‍ പണത്തിെന്‍റ രേഖകള്‍ ഹാജരാക്കാനായിട്ടില്ല. അതിനാല്‍ കേസ് 13ലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനകം 1.42 കോടിയാണ് പൊലീസ് കണ്ടെത്തിയത്.

NO COMMENTS