സ്ത്രീകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി സൗദി അറേബ്യ പുറത്തിറക്കിയ ആപ്ലിക്കേഷനില്‍ വിവാദം

273

സാന്‍ഫ്രാന്‍സിസ്കോ: സ്ത്രീകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി സൗദി അറേബ്യ പുറത്തിറക്കിയ ആപ്ലിക്കേഷനില്‍ വിവാദം കത്തുന്നു. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്നതിന്‍റെ പേരില്‍ ആപ്പിള്‍, ഗൂഗിള്‍ കന്പനികള്‍ക്കെതിരേയും പ്രതിഷേധമുയരുന്നുണ്ട്.

അബ്ഷേര്‍ എന്ന ആപ്ലിക്കേഷനാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. സൗദി സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് അബ്ഷേര്‍ എന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. പുരുഷന്‍മാര്‍ക്ക് സ്ത്രീകള്‍ക്ക് യാത്രാനുമതി നല്‍കാന്‍ കഴിയുന്ന തരത്തിലാണ് ഈ ആപ്ലിക്കേഷന്‍റെ നിര്‍മാണം. അതിര്‍ത്തിയില്‍ സ്ത്രീ പാസ്പോര്‍ട്ട് ഉപയോഗിച്ചാല്‍ അത് സംബന്ധിച്ച വിവരം ഈ സ്ത്രീയുമായി ബന്ധമുള്ള പുരുഷന് ലഭിക്കും.

ഗൂഗില്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. പാര്‍ക്കിംഗ് ഫൈന്‍ ഒടുക്കല്‍ പോലുള്ള മറ്റു സര്‍വീസുകളും ഈ ആപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നു.

ലിംഗവിവേചനവും സ്ത്രീവിരുദ്ധതയും വളര്‍ത്തുന്നതാണ് ഈ ആപ്ലിക്കേഷനെന്നാണ് ഉയരുന്ന വിമര്‍ശനം. സ്ത്രീകള്‍ക്ക് സൗദിക്കു പുറത്തുപോവുക എന്നത് ബുദ്ധിമുട്ടേറിയതാക്കി മാറ്റുമെന്നും വിമര്‍ശകര്‍ പറയുന്നു. ആപ്ലിക്കേഷന്‍ പിന്‍വലിക്കണമെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. വിവാദത്തോട് ഇരു കന്പനികളും ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

NO COMMENTS