അമേരിക്കയിലെ ബ്രോണ്‍സ് ആശുപത്രിയില്‍ വെടിവയ്പ്പ് ; ഒരാള്‍ കൊല്ലപ്പെട്ടു

150

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബ്രോണ്‍സ് ആശുപത്രിയില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡോ. ഹെന്റി ബെല്ലോയാണ് ആക്രമണം നടത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളെ സ്വയം വെടിവച്ചു മരിച്ച നിലയില്‍ കണ്ടെത്തി.
മൗണ്ട് ഹോപ് ജില്ലയിലെ ബ്രോണ്‍സ്ലെബനോന്‍ ഹോസ്പിറ്റല്‍ സെന്ററില്‍ പ്രദേശിക സമയം വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കോട്ടിനുള്ളില്‍ ഒളിപ്പിച്ച റൈഫിളുമായി ആശുപത്രിക്കുള്ളില്‍ കടന്ന ഇയാള്‍ ജീവനക്കാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. മൂന്നു ഡോക്ടര്‍മാര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. അക്രമിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് സ്ഥലത്തെത്തിയ എഫ്ബിഐ ഏജന്റ് പറഞ്ഞു.

NO COMMENTS