മെത്രാന്‍ കായലിലും ആറന്മുളയിലും കൃഷിയിറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

204

തിരുവനന്തപുരം : മെത്രാന്‍ കായലിലും ആറന്മുളയിലും കൃഷിയിറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. കൃഷി വകുപ്പ് തയ്യാറാക്കുന്ന പദ്ധതിയില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ വകുപ്പ് സെക്രട്ടറിയേറ്റില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൃഷി മന്ത്രിയായപ്പോള്‍ തന്നെ തരിശു കിടക്കുന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കാനും നെല്ലുല്‍പ്പാദനം കൂട്ടാനുമുള്ള തീരുമാനം കൃഷിമന്ത്രി വിഎസ് സുനില്‍ക്കുമാര്‍ വ്യക്തമാക്കിയിരുന്നു.
കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ വകുപ്പ് സെക്രട്ടറി രാജുനാരായണ സ്വാമിക്കാണ് നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് 17 ന് മുന്പായി സമര്‍പ്പിക്കാനാണ് നിര്‍ദേശം.17 ന് മന്ത്രി നേരിട്ട് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്യും.
വിമാനത്താവളത്തിനായി നികത്തിയ ആറന്മുളയിലും സമാനമായ തീരുമാനം സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. ഇവിടെ പലയിടത്തും പാടശേഖരം മണ്ണിട്ടു നികത്തിയിട്ടുണ്ട്. എന്നാല്‍ തരിശുകിടക്കുന്ന കൃഷിഭൂമിയില്‍ കൃഷി ഇറക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന. എറണാകുളം, കോട്ടയം ജില്ലകളിലായി. 400 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന സ്ഥലമാണ് മെത്രാന്‍ കായല്‍. ഇവിടെ പാടശേഖരം നികത്തി വിനോദ സഞ്ചാര പദ്ധതിക്കും മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കുമായി നിലം നികത്താനുള്ള അനുമതി നല്‍കിയ കഴിഞ്ഞ സര്‍ക്കാരിന്‍റെ നടപടി വിവാദമായിരുന്നു.

NO COMMENTS

LEAVE A REPLY