കാവേരി നദീജല പ്രശ്നം: മാണ്ഡ്യയില്‍ ബന്ദ്

260

സെക്കന്റില്‍ 15000 ഘന അടി വെള്ളം 10 ദിവസത്തേക്ക് നല്‍കാനാണ് കോടതി ഉത്തരവ്.
ബെംഗളൂരു: കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം നല്‍കുവാന്‍ കര്‍ണാടകയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ കര്‍ഷക പ്രക്ഷോഭം. മാണ്ഡയ ജില്ലയില്‍ കര്‍ഷകര്‍ ബന്ദിനാഹ്വാനം നല്‍കിയിച്ചുണ്ട്. നടത്തുന്നു. കാവേരി നദീ ജലപ്രശ്നത്തില്‍ ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സ്ഥലമാണ്.
മാണ്ഡ്യയില്‍ സ്കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങള്‍ ബെംഗളൂരു കുടുങ്ങിക്കിടക്കുകയാണ്. വാഹനങ്ങള്‍ കടത്തിവിടാതെ ബെംഗളൂരു- മൈസൂര്‍ ഹൈവേ തടയാനാണ് പ്രക്ഷോഭകരുടെ നീക്കം.സെക്കന്റില്‍ 15000 ഘന അടി വെള്ളം 10 ദിവസത്തേക്ക് നല്‍കാനാണ് കോടതി ഉത്തരവ്.
അതേസമയം കൂടുതല്‍ വെള്ളം വേണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. 50.52 ടി എം സി വെള്ളം വിട്ടുതരണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടത്.പ്രശ്നത്തിന് പരിഹാരം കണ്ടെത്തുവാന്‍ മുഖ്യമന്ത്രിസിദ്ധരാമയ്യ ഉച്ചയ്ക്ക് ശേഷം സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.മുന്‍ എം എല്‍ എ വറ്റാല്‍ നാഗരാജും അദ്ദേഹത്തിന്റെ സഘടനയും വെള്ളിയാഴ്ച ബന്ദ് നടത്തും.

NO COMMENTS

LEAVE A REPLY