പാരീസ് : മാരകമായതും ജനിതകമാറ്റം സംഭവിച്ചതുമായ വൈറസുകള്‍ പുനരൂജ്ജിവീ ക്കാമെന്നും യൂറോപ്പില്‍ സിക വൈറസ് പോലുള്ള മാരക രോഗങ്ങളുടെ വ്യാപനം ഉണ്ടാകാമെന്നും കാലാവസ്ഥ വ്യതിയാനം മൂലം നിഷ്‌ക്രിയമായ വൈറസുകള്‍ അപകട കാരികളാകാമെന്നുമുള്ള മുന്നറിയി പ്പുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്.അപകടരമായ ഭാവി യാണ് മനുഷ്യനെ കാത്തിരിക്കുന്നത്.
വനങ്ങള്‍ നശിപ്പിക്കുന്നതും വന്യജീവികളെ ആക്രമിക്കുന്നതും നമ്മെ നാശത്തി ലേക്ക് നയിക്കും’- സ്വീഡനിലെ ഉമേയ യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കല്‍ മൈക്രോബയോളജി റിസേര്‍ച്ചര്‍ ബിര്‍ഗിറ്റ ഇവന്‍ഗാര്‍ഡ് ആൺ ഇക്കാര്യം വ്യക്തമാക്കിയത് അറിവില്ലായ്മയാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവെന്നും അവര്‍ വ്യക്തമാക്കി.
വ്യാവസായിക വത്ക്കരണം ആരംഭിച്ചതു മുതല്‍ കാലാവ്യസ്ഥാ വ്യതിയാനമെന്ന ‘ടൈംബോംബ്’ റഷ്യ കാനഡ, അലാസ്‌ക എന്നിവിടങ്ങളില്‍ വ്യാപിക്കുന്നതായും വിദഗ്ധര്‍ പറയുന്നു. ലോകത്തെ കീഴടക്കി മുന്നേറിക്കൊണ്ടി രിക്കുന്ന കൊവിഡ് 19 പകര്‍ച്ച വ്യാധി ഇതുവരെ 760000 ജീവനുകളാണ് കവര്‍ന്നത്. എന്നാല്‍ രോഗവ്യാപനത്തിന്റെ ഉറവിടം ഇപ്പോഴും വ്യക്തമല്ല. വവ്വാലുകളില്‍ നിന്നാണ് വൈറസ് വ്യാപിച്ചതെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. എന്തിരുന്നാലും ഒരു കാര്യം വ്യക്തമാണ്,
വന്യജീവി കേന്ദ്ര ങ്ങളിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം മനുഷ്യ രാശിയ്ക്കു തന്നെ വന്‍ അപകടഭീഷണിയാണ് ഉയര്‍ത്തു ന്നത്. കാലാവസ്ഥാ വ്യതിയാനം വന്‍ മഹാമാരി കള്‍ക്ക് കാരണമായേക്കാമെന്ന് ഗവേഷകര്‍ പറയുന്നു.