കോടികളുടെ വായ്പാ തട്ടിപ്പു നടത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

150

ന്യൂഡല്‍ഹി: . മുംബൈയിലെ പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നപടി. ഈ നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന ആദ്യത്തെ വ്യവസായ പ്രമുഖനാണ് മല്യ. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അപേക്ഷയിലാണ് കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പുതിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ മല്യയുടെ എല്ലാ വസ്തുവകകളും അന്വേഷണ ഏജന്‍സിക്ക് കണ്ടുകെട്ടാം. കര്‍ണാടകയിലേയും ബ്രിട്ടണിലേയും അടക്കം വസ്തുവകകള്‍ കണ്ടുകെട്ടാന്‍ സാധിക്കും.സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ടതിനു ശേഷം ജാമ്യമില്ലാ വാറണ്ട് ലഭിച്ചിട്ടും കോടതിയില്‍ വിചാരണയ്ക്കു ഹാജരാകാത്ത ആളുകളെയാണ് ഈ നിയമപ്രകാരം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നത്. ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്താണ് മല്യ രാജ്യം വിട്ടത്. പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുന്നതിനെതിരെ മല്യ നല്‍കിയ അപേക്ഷ കോടതി തള്ളി.

NO COMMENTS