പശുക്കൾക്കും, എരുമകൾക്കുമുളള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ; വാക്‌സിനേറ്റർമാരേയും സഹായികളേയും താല്കാലികാടിസ്ഥാനത്തിൽ ആവശ്യമുണ്ട്

6

കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി പശു, എരുമ എന്നിവയ്ക്ക് ഡിസംബർ 1 മുതൽ 21 പ്രവൃത്തി ദിവസ ങ്ങളിലായി നാലാം ഘട്ട നാഷണൽ അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിന്റെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം നടത്തുന്നു. ഈ യജ്ഞത്തിലേക്ക് വാക്‌സിനേറ്റർമാർ, സഹായികൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ, പരിചയസമ്പന്നരായ സർവ്വീസിൽ നിന്നും വിരമിച്ച ലൈവ്‌ സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാർ, ഫീൽഡ് ഓഫീസർമാർ, സർക്കാർ സർവ്വീസിൽ ഇല്ലാത്തതും, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉളളവരുമായ വെറ്ററിനറി ഡോക്ടർമാർ എന്നിവർക്ക് വാക്സിനേറ്ററായി പ്രവർത്തിക്കാൻ അപേക്ഷിക്കാം. 21 ദിവസത്തെ ക്യാമ്പെയ്‌നിൽ പങ്കെടുത്ത് ടാർജറ്റ് തികച്ച് വാക്‌സിനേഷൻ നടത്തുന്നതിന് പരമാവധി 15000/- രൂപ (പതിനയ്യായിരം രൂപ മാത്രം) ഓണറേറിയമായി നൽകും. കേന്ദ്ര സർക്കാർ നിശ്ചയിച്ച നിരക്കിൽ വാക്‌സിനേഷൻ ചാർജ്ജും നൽകും.

ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ പൂർണകായിക ആരോഗ്യമുളള, മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച അറ്റൻഡർമാർ/പാർട്ട് ടൈം സ്വീപ്പർമാർ, 18 വയസ്സിന് മുകളിൽ പ്രായമുളള വി.എച്ച്.എസ്.ഇ പാസ്സായവർ, കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പൂർത്തിയാക്കിയവർ, സാമൂഹിക സന്നദ്ധസേന വോളന്റിയർമാർ, 18 വയസ്സിന് മുകളിൽ പ്രായമുളള സ്ഥലപരിചയമുളളതും, കായികക്ഷമതയുളളതും, ജനസമ്മതി യുളളവരുമായ യുവതീ-യുവാക്കൾക്ക് സഹായികളായി പ്രവർത്തിക്കുന്നതിന് അപേക്ഷിക്കാം. പശുക്കളെ കൈകാര്യം ചെയ്ത് മുൻപരി ചയമുളളവർക്ക് മുൻഗണന നൽകും. 21 ദിവസത്തെ ക്യാമ്പെയിൻ കാലയളവിലേക്ക് പരമാവധി 10,000/- രൂപ (പതിനായിരം രൂപ മാത്രം) ഓണറേറിയം നൽകും.

അപേക്ഷകൾ വെള്ളകടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റ സഹിതം തങ്ങൾ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള മൃഗാശുപത്രിയിൽ മാത്രം സ്ഥാപനമേധാവി (ചീഫ് വെറ്ററിനി ഓഫീസർ/സീനിയർ വെറ്ററിനറി സർജൻ/ വെറ്ററിനറി സർജൻ) മുൻപാകെ ആശുപത്രി പ്രവർത്തന സമയത്ത് നവംബർ 29 ന് ഉച്ചയ്ക്ക് 12 നു മുൻപായി അപേക്ഷ നേരിട്ട് സമർപ്പിക്കണം. അപേക്ഷയിൽ അഡ്രസ്സും, മൊബൈൽ നമ്പരും വ്യക്തമായി രേഖപ്പെടുത്തണം. ആധാർ കാർഡിന്റെ കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകരുടെ നിയമനം ഒഴിവുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.

NO COMMENTS

LEAVE A REPLY