മന്ത്രി ഇ.പി ജയരാജന്റെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് എം.പി.

53

തിരുവനന്തപുരം: അക്രമികള്‍ തന്നെ വിളിച്ചിട്ടുണ്ടെങ്കില്‍ അത് തെളിവു സഹിതം പുറത്തുകൊണ്ടുവരണം. വെറുതെ കാടടച്ച്‌ വെടിവെച്ചിട്ട് കാര്യമില്ല. മന്ത്രി ഇ.പി ജയരാജന്റെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് എം.പി. ആരോപണങ്ങള്‍ പൊലീസ് അന്വേഷിക്കട്ടെ.

വിളിച്ചിട്ടുണ്ടെങ്കില്‍ അതിന് രേഖയുണ്ടാവുമല്ലൊ. ആരെ വിളിച്ചു, ഏത് നമ്ബറില്‍, എപ്പോള്‍ വിളിച്ചു എന്നതൊക്കെ എടുക്കാന്‍ സാധിക്കും. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ മാന്യതക്ക് യോജിച്ചതല്ല.

കൊലപാതകം ചെയ്യാനും കൊലപാതകികളെ രക്ഷിക്കാനും നടക്കുന്നവരല്ല കോണ്‍ഗ്രസുകാരെന്നും കോണ്‍ഗ്രസിെന്‍റ ചരിത്രം അതല്ലെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. മാന്യതയുണ്ടെങ്കില്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാനുള്ള ഉത്തരവാദിത്തം സി.പി.എം നേതാവെന്ന നിലയില്‍ ജയരാജന്‍ ഏറ്റെടുക്കണം -അടൂര്‍ പ്രകാശ് പറഞ്ഞു.

NO COMMENTS