സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ കൊന്ന് വനത്തിൽ തള്ളി

16

തൃശൂർ : സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

കാലടി പൊലീസിന്റെ അന്വേഷണത്തിനിടെയാണ് അഖിൽ കുറ്റസമ്മതം നടത്തിയത്. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുക യായിരുന്നുവെന്ന് അഖിൽ പറഞ്ഞു. പ്രതി കടം വാങ്ങിയ തുക ആതിര തിരിച്ചു ചോദിച്ചിരുന്നു. ആതിരയെ ഒഴിവാക്കാനാ യിരുന്നു കൊലപാതകം.സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേൾ ആണ് ആതിര. ആതിരയെ ഇന്നലെ മുതൽ കാണാതായിരുന്നു.

അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സഹപ്രവര്‍ത്തകരായിരുന്ന അഖിലും ആതിരയും ആറുമാസത്തിലേറെയായി സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ അഖില്‍ യുവതിയില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും വാങ്ങിയിരുന്നുവെന്നും അടുത്തിടെയായി ആതിര ഇതെല്ലാം തിരികെ ചോദിച്ചതോടെ ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായിയെന്നും ഇതനുസരിച്ചാണ് ശനിയാഴ്ച അതിരപ്പിള്ളിയില്‍ കൊണ്ടുവന്ന് യുവതിയെ കൊലപ്പെടുത്തിയതെന്നുമാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ.

NO COMMENTS

LEAVE A REPLY