പാലായിൽ പുതിയ മാണിക്യം

139

പാലാ : പതിറ്റാണ്ടുകളായി യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ പഞ്ചായത്ത്. കേരളാ കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും വലിയ സ്വാധീനമുണ്ടെന്ന്‌ അവകാശപ്പെടുന്ന പഞ്ചായത്ത്‌. കാലങ്ങളായി തങ്ങള്‍ക്കൊപ്പം നിന്ന രാമപുരത്ത് മാണി സി കാപ്പന്‍ ലീഡ് നിലയില്‍ മുമ്പിലെത്തി ഫലസൂചനകള്‍ പുറത്തുവന്നപ്പോഴേക്കും ചരിത്രം വഴി മാറുകയായിരുന്നു.

രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി, പാലാ, മീനച്ചില്‍ എലിക്കുളം എന്നിങ്ങനെ നഗരസഭയും പഞ്ചായത്തുകളുമായി 13 തദ്ദേശഭരണകേന്ദ്രങ്ങളാണ് പാലാ നിയമസഭാ മണ്ഡലത്തിലുള്ളത്. ഇവയില്‍ മീനച്ചിലും മുത്തോലിയും കൊഴുവനാലും മാത്രമാണ് ഇക്കുറി യുഡിഎഫിനൊപ്പം നിന്നത്.

രാമപുരം – രാമപുരത്ത് യുഡിഎഫിന് ഇക്കുറി നേടാനായത് 38.32 ശതമാനം വോട്ടു മാത്രമാണ്. എല്‍ഡിഎഫ് 41.44 ശതമാനം വോട്ടു നേടി. ആകെയുള്ള 16,651 വോട്ടുകളില്‍ എല്‍ഡിഎഫ് നേടിയത് 6,900 വോട്ടുകള്‍. യുഡിഎഫിന് ലഭിച്ചതാകട്ടെ 6,382 വോട്ടുകള്‍. ബിജെപിക്ക് 2,823 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫ്‌ ഭൂരിപക്ഷം – 518.

കടനാട് – ആകെ രേഖപ്പെടുത്തിയത് 11,264 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 5,438 വോട്ടുകള്‍ ( 48.28) യുഡിഎഫിന് 4,401 (39.07) ബിജെപിക്ക് 1008(8.95). എല്‍ഡിഎഫ്‌ ഭൂരിപക്ഷം – 1037.

മേലുകാവ് – ആകെ രേഖപ്പെടുത്തിയത് 6120 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 2616 വോട്ടുകള്‍ ( 42.75) യുഡിഎഫിന് 2085 (34.07) ബിജെപിക്ക്599 (9.79). എല്‍ഡിഎഫ്‌ ഭൂരിപക്ഷം -531.

മൂന്നിലവ് – ആകെ രേഖപ്പെടുത്തിയത് 4976 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 2239 വോട്ടുകള്‍ ( 45) യുഡിഎഫിന്1708 (34.32) ബിജെപിക്ക് 566 (11.37). എല്‍ഡിഎഫ്‌ ഭൂരിപക്ഷം -531.

തലനാട് – തലപ്പലം : ആകെ രേഖപ്പെടുത്തിയത് 7,254 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 2884 വോട്ടുകള്‍ (39.76) യുഡിഎഫിന് 2703 (37.26) ബിജെപിക്ക് 1476 (20.34). എല്‍ഡിഎഫ്‌ ഭൂരിപക്ഷം -181.

ഭരണങ്ങാനം

ആകെ രേഖപ്പെടുത്തിയത് 9054 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 4064 വോട്ടുകള്‍ (44.89) യുഡിഎഫിന് 3382 (37.35) ബിജെപിക്ക് 1186 (13.1). എല്‍ഡിഎഫ്‌ ഭൂരിപക്ഷം -682.

കരൂര്‍

ആകെ രേഖപ്പെടുത്തിയത് 13,672 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 5879 വോട്ടുകള്‍യുഡിഎഫിന് 5599 ബിജെപിക്ക് 1837. എല്‍ഡിഎഫ്‌ ഭൂരിപക്ഷം -260.

മുത്തോലി

ആകെ രേഖപ്പെടുത്തിയത് 10,245 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 3787 വോട്ടുകള്‍ (36.96) യുഡിഎഫിന് 4539 (44.30) ബിജെപിക്ക് 1692 (16.52). യുഡിഎഫ്‌ ഭൂരിപക്ഷം – 752.

പാല നഗരസഭ

ആകെ രേഖപ്പെടുത്തിയത് 12,628 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 5947 വോട്ടുകള്‍ (47.09) യുഡിഎഫിന് 5234 (41.45) ബിജെപിക്ക് 1181 (9.35). എല്‍ഡിഎഫ്‌ ഭൂരിപക്ഷം -713.

മീനച്ചില്‍

ആകെ രേഖപ്പെടുത്തിയത് 10,323 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 3859 വോട്ടുകള്‍ (37.38) യുഡിഎഫിന് 4828 (46.77) ബിജെപിക്ക് 1420 (13.76). യുഡിഎഫ്‌ ഭൂരിപക്ഷം – 969 .

കൊഴുവനാല്‍

ആകെ രേഖപ്പെടുത്തിയത് 7805 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 2932 വോട്ടുകള്‍ (37.57) യുഡിഎഫിന് 3422 (43.84) ബിജെപിക്ക് 1266 (16.22). യുഡിഎഫ്‌ ഭൂരിപക്ഷം – 490.

എലിക്കുളം

ആകെ രേഖപ്പെടുത്തിയത് 13920 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 5630 വോട്ടുകള്‍ (40.45) യുഡിഎഫിന് 5486 (39.41) ബിജെപിക്ക് 2464 (17.70). എല്‍ഡിഎഫ്‌ ഭൂരിപക്ഷം -152.

രാമപുരത്തുനിന്നായിരുന്നു വോട്ടെണ്ണലിന്റെ തുടക്കം. തുടക്കത്തിലേ കേള്‍ക്കാനിടയുള്ള സന്തോഷവാര്‍ത്തയുടെ പ്രതീക്ഷയിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം. ആത്മവിശ്വാസവും പ്രതീക്ഷയും കരിങ്കോഴയ്‌ക്കല്‍ വീട്ടില്‍ എല്ലാവരുടേയും മുഖത്ത്‌ അത്രമേല്‍ വ്യക്തമായിരുന്നു.

NO COMMENTS