ടി20 പരമ്പര ; ഇൻഡ്യക്ക് എട്ട് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വി

14

വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്ബര ഇന്ത്യക്ക് നഷ്ടം. അഞ്ചാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. 45 പന്തില്‍ 61 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

അത്ര നല്ലതായിരുന്നില്ല വിന്‍ഡീസിന്റെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ കെയ്ല്‍ മയേഴ്‌സ് (10) മടങ്ങി. അര്‍ഷ്ദീപ് സിംഗിനായിരുന്നു വിക്കറ്റ്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കിംഗ് – നിക്കോളാസ് പുരാന്‍ (35 പന്തില്‍ 47) സഖ്യം 107 റണ്‍സ് കൂട്ടിചേര്‍ത്തു. പുരാന്‍ തിലക് വര്‍മ മടക്കിയെങ്കിലും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു പുരാന്റെ ഇന്നിംഗ്‌സ്. ഷായ് ഹോപ്പിനെ (22) കൂട്ടുപടിച്ച്‌ കിംഗ് വിജയം എളുപ്പമാക്കി. ആറ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കിംഗിന്റെ ഇന്നിംഗ്‌സ്.

നേരത്തെ, മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. മൂന്ന് ഓവറിനിടെ ഓപ്പണര്‍മാരായ യശസ്വീ ജെയസ്വാള്‍ (5), ശുഭ്മാന്‍ ഗില്‍ (5) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഇരുവരേയും ഹുസൈനാണ് മടക്കിയത്. നാലാം വിക്കറ്റില്‍ സൂര്യ – തിലക് വര്‍മ (27) സഖ്യം കൂട്ടിചേര്‍ത്ത 49 റണ്‍സാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ എട്ടാം ഓവറില്‍ തിലകിനെ സ്വന്തം പന്തില്‍ പിടിച്ച്‌ പുറത്താക്കി റോസ്റ്റണ്‍ ചേസ് ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി.

55 പന്തില്‍ 85 റണ്‍സുമായി പുറത്താവാതെ നിന്ന ബ്രന്‍ഡന്‍ കിംഗാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്ബര 3-2ന് ആതിഥേര്‍ സ്വന്തമാക്കി

NO COMMENTS

LEAVE A REPLY