ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

19

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മേഖലാ തല അവലോകന യോഗത്തിലൂടെയും മന്ത്രിമാര്‍ നേതൃത്വം നല്‍കിയ താലൂക്ക് അദാലത്തിലൂടെയും പരമാവധി ജനങ്ങളെ കേള്‍ക്കുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.

വിഴിഞ്ഞത്ത് നടന്ന കോവളം മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുക യായിരുന്നു മന്ത്രി. ജനങ്ങളുടെ പരാതി പരിഹാര ങ്ങള്‍ക്കൊപ്പം ഭാവി കേരളത്തിന്റെ നയരൂപീകരണ ചര്‍ച്ചക്കും സംസ്ഥാന ഗവണ്‍മെന്റ് തുടക്കം കുറിച്ചിരി ക്കുകയാണ്. ഇതിന്റെ ഭാഗമായി കൂടിയാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. അഭൂതപൂര്‍വ മായ ജനപ്രവാഹമാണ് പരിപാടിയിലുണ്ടായത്.

അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സൂക്ഷ്മ സംരഭങ്ങളുള്‍പ്പെടെയാരംഭിച്ച് ദരിദ്ര വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ മാറ്റുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസനങ്ങളിലടക്കം കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ സമാനതകളില്ലാത്ത മുന്നേറ്റമാണ് നടക്കുന്നത്.

ദേശീയ പാത വികസനത്തിനുള്ള ഭൂമിയേറ്റെടുക്കലിന് സംസ്ഥാന സര്‍ക്കാര്‍ ചെലവിലാണ് നടപടികള്‍ സ്വീകരിച്ചത്.സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായി. കരള്‍ മാറ്റ ശസ്ത്രക്രിയയുള്‍പ്പെടെ ഗവണ്‍മെന്റ് ആശുപ ത്രികളില്‍ നടത്താന്‍ കഴിയുന്ന അവസ്ഥയിലേക്ക് നമ്മുടെ പൊതു ജന ആരോഗ്യ സംവിധാനങ്ങളെത്തി.

സ്ത്രീ ശാക്തീകരണം, സാമൂഹികക്ഷേമ പെന്‍ഷന്‍, പി എസ് സി നിയമനം എന്നിവയില്‍ സര്‍ക്കാരിന്റെ സമീപനം വ്യക്തമാണ്. സംരഭകത്വ വര്‍ഷം പദ്ധതിയി ലുള്‍പ്പെടുത്തിഒരു ലക്ഷത്തിലധികം സംരഭങ്ങള്‍ ആരംഭിച്ചതിലൂടെ നിരവധി തൊഴിലവ സരങ്ങള്‍ സൃഷ്ടിച്ചു. ഉയര്‍ന്ന ജീവിത നിലവാരം ജനങ്ങള്‍ക്ക് സാധ്യമാക്കുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നവകേരള സദസ്സിലൂടെ ജനങ്ങള്‍ നല്‍കിയ അംഗീകാരം പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു

NO COMMENTS

LEAVE A REPLY