ഇന്ത്യൻ ഫുട്ബോള൪ തുളസീദാസ് ബൽറാം അന്തരിച്ചു.

11

രാജ്യത്തെ പ്രതിനിധീകരിച്ച്‌ നിരവധി അന്താരാഷ്ട്ര മത്സരങ്ങളില് പങ്കെടുത്തിട്ടുണ്ട്. പെനാൽറ്റി ഏരിയയിലെ ഏറ്റവും അപകടകാരിയായ മനുഷ്യന് എന്നാണു തുളസീദാസ് അറിയപ്പെട്ടിരുന്നത്. 1956-ലെ ഒളിംപിക്സില് ഇന്ത്യന് ഫുട്ബോള് ടീം അംഗമായിരുന്നു തുളസീദാസ്.

ഹൈദരാബാദില് ജനിച്ച തുളസീദാസ്, കൊല്ക്കത്ത യെയാണു ഹോം ടൗണായി കണക്കാക്കിയിരുന്നത്. ഇന്ത്യന് ഫുട്ബോളിന്റെ സുവര്ണകാലഘട്ടമായ അമ്ബതുകളിലേയും അറുപതുകളിലേയും മികച്ച ഫുട്ബോളറായിരുന്നു തുളസീദാസ്. ഈസ്റ്റ് ബംഗാളിനു വേണ്ടി കളിച്ചു കൊണ്ടായിരുന്നു തുടക്കം.

1956-ല് സന്തോഷ് ട്രോഫിയില് മിന്നും പ്രകടനം കാഴ്ച്ചവച്ചതിനെ തുടര്ന്ന് ഇന്ത്യന് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1958-ലെ ഏഷ്യന് ഗെയിംസില് ഹോങ്കോങ്ങിനെതിരായ മത്സരമാണു തുളസീദാസിന്റെ കരിയര് ബെസ്റ്റായി കണക്കാക്കപ്പെടുന്നത്. രണ്ട് ഒളിംപ്കിസിലും 2 ഏഷ്യന് ഗെയിംസിലും രാജ്യത്തെ പ്രതിനിധീകരിച്ചു. നിരവധി ക്ലബ്ബുകളുടെ പരിശീലകനായും പ്രവര്ത്തിച്ചിട്ടുണ്ട്.

മൈതാനത്തിന്റെ എല്ലാ മേഖലകളിലും നിറഞ്ഞു നിന്നു കളിക്കാനുള്ള കഴിവ് അദ്ദേഹത്തെ വേറിട്ടു നിര്ത്തി. ആ കാലഘട്ടത്തില് ഏഷ്യയിലെ മികച്ച ഫുട്ബോളറായി തന്നെ അദ്ദേഹത്തെ മാധ്യമങ്ങള് വിശേഷിപ്പിച്ചിരുന്നു. രാജ്യം അര്ജുന അവാര്ഡ് നല്കി ആദരിച്ച ഫുട്ബോളറാണു തുളസീദാസ് ബല്റാം. ദീര്ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.കൊൽക്കത്തയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

NO COMMENTS

LEAVE A REPLY