പൊന്നാനിയില്‍ വന്‍ ലഹരി വേട്ട

201

പൊന്നാനി : പൊന്നാനിയില്‍ വന്‍ ലഹരി വേട്ട. മാര്‍ക്കറ്റില്‍ 7 ലക്ഷം രൂപ വിലയുള്ള ഹാന്‍സുകളാണ് പോലീസ് പിടികൂടിയത്. 15 ചാക്കുകളിലായാണ് ഹാന്‍സ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ വെളിയങ്കോട് പഴഞ്ഞി സ്വദേശി മനകടവത്ത് ഷൌക്കത്ത് അലി (32) എന്നയാളെ വില്‍പ്പനയ്ക്കായി സൂക്ഷിച്ച കാര്യത്തിന് പൊന്നാനി അഡീഷണല്‍ എസ്സ്‌ഐ. ശ്രീജേഷ് പിടികൂടി. പുഴംബ്രം സെന്ററിലുള്ള ഇയാളുടെ ഭാര്യവീട്ടില്‍ നിന്നുമാണ് പൊതുവിപണിയില്‍ 7 ലക്ഷം രൂപ വില വരുന്ന 15 ചാക്ക് ഹാന്‍സ് പിടികൂടിയത് കോയമ്പത്തൂരില്‍ നിന്നും ആണ് ഇയാള്‍ ഹാന്‍സ് കൊണ്ടുവരുന്നത്. പച്ചക്കറി വണ്ടിയില്‍ പച്ചക്കറിയോടൊപ്പം ആണ് ഹാന്‍സ് കൊണ്ട് വരുന്നത്. പൊന്നാനിക്ക് പുറമെ തൃശ്ശൂരിലും കുന്നകുളത്തും ചെറുകിട വില്പനകര്‍ക്കു സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നത് ഷൗക്കത്ത് അലിയാണ്. കൂടാതെ പൊന്നാനി കൊല്ലന്‍പടിയിലുള്ള കടവനാട് വാരിയത് പടി സ്വദേശി മനയില്‍ മോഹനന്‍ എന്നയാളുടെ കടയില്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച ഹാന്‍സ് പോലീസ് പിടികൂടിയിട്ടുണ്ടു്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രദീപ്, സനോജ്, രഞ്ജിത്ത്, മുകേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്.

NO COMMENTS

LEAVE A REPLY