ബി.ജെ.പി നേതാക്കൾ ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങുന്നത് ഇരട്ടത്താപ്പ് ; പ്രതിപക്ഷ നേതാവ്

25

തിരുവനന്തപുരം: സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി ബി.ജെ.പി നേതാക്കൾ ഈസ്റ്റർ ആശംസകൾ നേരുന്നത് ഇരട്ട ത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാ വിന്റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കർണാടകയിൽ ഒരു ബി.ജെ.പി മന്ത്രി ജനങ്ങളോട് പറഞ്ഞത് ക്രൈസ്തവരെ അക്രമിക്കണമെന്നും അവർ വീടുകളിലേക്ക് വരുന്നത് മതപരിവർത്തനം നടത്താനാണെന്നുമായിരുന്നു മന്ത്രിയുടെ ആരോപണമെന്നുമാണ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടുന്നു

രാജ്യവ്യാപകമായി ഇതേ നിലപാടാണ് ബി.ജെ.പി ക്രൈസ്തവ സമൂഹത്തോട് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാല് വർഷത്തി നിടെ 600-ാളം പള്ളികളാണ് രാജ്യത്ത് അക്രമിക്കപ്പെട്ടതെന്നും വൈദികരുൾപ്പെടെയുള്ളവർ ഇപ്പോഴും ജയിലിലാണെന്നും മദർ തെരേസ യ്ക്ക് നൽകിയ ഭാരതരത്നം പോലും പിൻവലിക്കണമെന്നുമാണ് ആർ.എസ്.എസ് നിലപാട് എന്നും ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവർക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റർ ആശംസകൾ നേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

NO COMMENTS

LEAVE A REPLY