ലക്‌നോ: ലൈംഗിക പീഡനത്തെ എതിര്‍ത്ത 12ാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഒരുസംഘം വീട്ടില്‍ അതിക്രമിച്ചു കയറി വെടിവച്ചു കൊന്നത് . ഉത്തർപ്രദേശിലെ ഫിറോസാബാദിലെ പ്രേംനഗറില്‍ വെള്ളിയാഴ്ചയാണ് ഈ കൊടും ക്രൂരത നടന്നത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട് വരികയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തടഞ്ഞ് നിര്‍ത്തി മോശമായി പെരു മാറിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിനെ എതിര്‍ത്തതിലുള്ള വിരോധത്താല്‍ പ്രതികള്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും വെടിവച്ച് കൊല്ലുകയുമായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
മനീഷ് യാദവ്, ശിവ്പാല്‍ യാദവ്, ഗൗരവ് ചാക് എന്നിവരാണ് കൊലയാളികളെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലിസിനോട് പറഞ്ഞു. സംഭവത്തില്‍ റസല്‍പുര്‍ പോലിസ് കേസെടുത്തെങ്കിലും പ്രതികളെ കണ്ടെത്തിയിട്ടില്ല.