ഗുജറാത്ത് നില നിര്‍ത്തി ഹിമാചല്‍ പ്രദേശ് ബി.ജെ.പി പിടിച്ചെടുക്കുമെന്ന് സര്‍വേ

248

ന്യൂഡല്‍ഹി: ഗുജറാത്തിലെയും ഹിമാചലിലെയും സര്‍വേ ഫലം പുറത്ത്.
ഗുജറാത്തില്‍ രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പ് അവസാനിച്ച സാഹചര്യത്തിലാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ഗുജറാത്തില്‍ 182 മണ്ഡലങ്ങളും ഹിമാചലില്‍ 68 മണ്ഡലങ്ങളുമാണുള്ളത്.

ഇന്ത്യ ടുഡേ സര്‍വേ : ഹിമാചലില്‍ 68ല്‍ 55 സീറ്റ് ബിജെപിക്ക്. കോണ്‍ഗ്രസ് തകര്‍ന്നടിയും, 13 മുതല്‍ 20 വരെ സീറ്റുകള്‍ നേടും

ടൈംസ് നൗ : ഗുജറാത്തില്‍ ബിജെപി അധികാരം നിലനിര്‍ത്തും. 109 സീറ്റുകള്‍ വരെ നേടും. സംസ്ഥാനത്ത് കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും.

റിപ്പബ്ലിക് ടിവി : ഗുജറാത്തില്‍ ബിജെപി 108 സീറ്റ് നേടും. കോണ്‍ഗ്രസ് 78 സീറ്റുകളും നേടും.

ന്യൂസ് എക്സ് : ബിജെപി 110-120, കോണ്‍ഗ്രസ് 65-75

സീ വോട്ടര്‍ : ബിജെപി 116, കോണ്‍ഗ്രസ് 64

ന്യൂസ് 18 : ബിജെപി 108, കോണ്‍ഗ്രസ് 74

പ്രമുഖ ദേശീയ മാധ്യമങ്ങളുടെ ഏക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്.

ഡിസംബര്‍ 18 നാണ് ഫലപ്രഖ്യാപനം.

NO COMMENTS